വാഹനാപകടമെന്ന് പോലീസ് നിഗമനം

12:29 AM Nov 16, 2018 | Deepika.com
തിരുവമ്പാടി: പുന്നയ്ക്കൽ പൊയിലിങ്ങാ പുഴയോരത്ത് അച്ചായൻ പാലത്തിനു സമീപം മരിച്ച നിലയിൽ കണ്ടത്തിയ വടരായിൽ റഷീദിന്‍റെ മരണത്തിലെ ദുരൂഹത തള്ളി പോലീസ്.
വലിപ്പം കൂടിയ ഹൃദയമുള്ള വ്യക്തികൾ മദ്യപിച്ചാൽ ഹൃദയാഘാതം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാമെന്നും അത്തരത്തിലുള്ള സംഭവമാണ് ഇതെന്നും ഡോകടർ അറിയിച്ചതായി പോലീസ് സബ് ഇൻസ്പെക്ടർ പറഞ്ഞു. മോട്ടോർ ബൈക്ക് മറിഞ്ഞ് കമഴ്ന്ന് കിടക്കുന്ന റഷീദിന്‍റെ മുഖം മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു. വീഴ്ചയിൽ ഉണ്ടായ പരിക്കുകൾ ശരീരത്തിൽ ഉണ്ടായിരുന്നതായും പോലീസ് അറിയിച്ചു.
തിരുവമ്പാടി സബ് ഇൻസ്പെക്ടർ സനൽരാജിന്‍റെ നേതൃത്വത്തിലുള്ള പോലീസ് ഇൻക്വസ്റ്റ് നടത്തി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ‌ പുന്നക്കൽ മധുരമൂല സ്വദേശിയായ റഷീദ് ഇത് വഴി വരേണ്ട സാഹചര്യമിലല്ല. മൃതദേഹത്തിന്‍റെ കിടപ്പും മോട്ടോർ ബൈക്ക് മറിഞ്ഞു കിടക്കുന്ന രീതിയും മരണത്തിൽ ദുരൂഹത ഉയർത്തു ന്നതായി നാട്ടുകാര്യം ബന്ധുക്കളും പറയുന്നു.
രാത്രി 9.20ന് ബന്ധുവിനെ ഫോണിൽ വിളിച്ച് ചെറിയ പ്രശ്നമുണ്ടെന്നും ഒരാളെ തല്ലിയിട്ടേ വരുകയുള്ളൂ എന്നും റഷീദ് പറഞ്ഞതും മരണത്തിൽ സംശയം ജനിപ്പിക്കുന്നു.
വരടായൽ പരേതനായ അലവിയാണ് പിതാവ്: മാതാവ്: കദീജ. ഭാര്യ: ഹഫ്സ, (പൂളപ്പൊയിൽ). സഹോദരങ്ങൾ: അബു, ഖാലിദ്, നസീമ.