നാദാപുരം: വീട്ടമ്മയെ കബളിപ്പിച്ച് മുക്ക് പണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ബാങ്കില്‍ പണയപ്പെടുത്തിയ വ്യാജ ആഭരണങ്ങള്‍ കണ്ടെത്തി.
മേഖലയിലെ ഒരു ബാങ്കിന്റെ സായാഹ്ന ശാഖയില്‍ നിന്നാണ് നാല് പവന് തൂക്കം വരുന്ന വ്യാജ ആഭരണങ്ങള്‍ കണ്ടെത്തിയത്.നാദാപുരം എസ് ഐ എന്‍.പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.80000 ത്തോളം രൂപയാണ് ഇവിടെ നിന്ന് മുക്ക് പണ്ടം പണയം വച്ച് തട്ടിയെടുത്തത്.
നാദാപുരം കുമ്മങ്കോട് സ്വദേശിനിയും പേരാമ്പ്ര വടക്കുമ്പാട് താമസക്കാരിയുമായ വീട്ടമ്മയുടെ ജയില്‍ കിടക്കുന്ന മകനെ ജാമ്യത്തിലിറക്കാന്‍ പണം കണ്ടെത്താനാണ് വ്യാജ സ്വര്‍ണം പണയപ്പെടുത്തിയത്.കേസില്‍ അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന ഇടുക്കി തൊടുപുഴ സ്വദേശി ഇഞ്ചപ്പള്ളി ബിനുമോനെ കുടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ ലഭിക്കുന്നതിന് അന്വേഷണ സംഘം തിങ്കളാഴ്ച്ച നാദാപുരം മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കി. കോടതി അപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും.ഇതിനിടെ തട്ടിപ്പ് നടന്ന നാഷണലൈസ്ഡ് ബാങ്കില്‍ പോലീസ് സംഘം ഇന്ന് പരിശോധന നടത്തും.
പണയപ്പെടുത്തിയ വ്യാജ ആഭരണങ്ങള്‍ കണ്ടെത്തി
12:44 AM Nov 06, 2018 | Deepika.com