കൂടരഞ്ഞിയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു

12:32 AM Nov 01, 2018 | Deepika.com
കൂടരഞ്ഞി: കൂടരഞ്ഞിയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷനിലുള്ള ചില ബിസിനസ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയയുടെ പ്രവർത്തനം. സ്കൂൾ വിദ്യാർഥികളും യുവാക്കളുമാണ് ഇത്തരക്കാരുടെ പ്രധാന ഇരകൾ.

മദ്യം വാങ്ങി ഇതരസംസ്ഥാന തൊഴിലാളികൾ തങ്ങളുടെ തന്നെ സംഘത്തിൽ പെടുന്നവർക്ക് ചില്ലറ വിൽപ്പന നടത്തുന്നു. ഇതിന്‍റെ പേരിൽ രാത്രി സമയങ്ങളിൽ ഇവരുടെ തന്നെ സംഘങ്ങൾ തമ്മിൽ വാക്കേറ്റവും പതിവാണ്.

നിരോധിത പാൻമസാലകളും മദ്യവും സുലഭമായി ലഭ്യമാണ്. സ്കൂൾ പരിസരത്തുള്ള ചില സ്ഥാപനങ്ങളിൽ പുകയില ഉത്പന്നങ്ങളും രഹസ്യമായി വിൽക്കുന്നു.പല തവണ നാട്ടുകാർ ഈ കാര്യത്തിൽ പോലീസിനും എക്‌സൈസ് ഉദ്യോഗസ്ഥർക്കും മുന്നറിയിപ്പുകൾ നൽകിയിട്ടും കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നു നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് സ്കൂൾ സമയത്തും രാത്രി സമയങ്ങളിലും പോലീസിന്‍റെ ശക്തമായ നിരീക്ഷണം ആവശ്യമാണ്.