പുതുപ്പാടി ബഡ്സ് സ്‌കൂള്‍ ആൻഡ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ ഉദ്ഘാടനം അഞ്ചിന്

12:29 AM Nov 01, 2018 | Deepika.com
താമരശേരി: ഭിന്ന്‌ശേഷിക്കാരുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പു വരുത്തി പുതുപ്പാടിയില്‍ ബഡ്സ് സ്‌കൂള്‍ ഉദ്ഘാടനത്തിനൊരുങ്ങി.

രക്ഷിതാക്കള്‍ക്ക് ആശ്വാസമാകുന്ന സ്‌കൂള്‍ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് കൈതപ്പൊയില്‍ വള്ള്യാട് ബഡ്സ് സ്‌കൂള്‍ ആൻഡ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ നിര്‍മ്മിച്ചത്. 30 ലക്ഷം പുതുപ്പാടി ഗ്രാമപഞ്ചായത്തും 25 ലക്ഷം കുടുംബശ്രീ മിഷനും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. അഞ്ചിന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. ജോര്‍ജ് എം. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശേരി മുഖ്യാതിഥിയാകും.

മൂന്ന് ക്ലാസ് മുറികള്‍, ഓഫീസ്, മികച്ച സൗകര്യങ്ങളോടു കൂടിയ അടുക്കള, ഫിസിയോ തെറാപ്പി യൂണിറ്റ്, രണ്ട് ടോയ് ലറ്റുകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളോടു കൂടിയാണ് കെട്ടിടം. കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ തരത്തില്‍ കട്ടകള്‍ പാകിയ വിശാലമായ മുറ്റത്തിന് ഇരുമ്പ് ഷീറ്റ് കൊണ്ടു മേല്‍ക്കൂരയും നിര്‍മ്മിച്ചിട്ടുണ്ട്. വൊക്കേഷണല്‍ ട്രെയിനിംഗിന്‍റെ ഭാഗമായി തയ്യല്‍, കംപ്യൂട്ടര്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കും. ഊഞ്ഞാല്‍, സീ-സോ തുടങ്ങിയ കളിയുപകരണങ്ങളുമുണ്ട്. ആധുനിക രീതിയിലുള്ള മികച്ച ഗുണമേന്മയുള്ള ഫര്‍ണിച്ചറുകളും ഉപകരണങ്ങളുമാണ് സ്ഥാപനത്തിലേക്ക് വാങ്ങിയിരിക്കുന്നത്.

ഐസിഡിഎസ് കണക്കെടുപ്പ് പ്രകാരം ഭിന്നശേഷിയുള്ള 163 കുട്ടികളാണ് പുതുപ്പാടി ഗ്രാമപഞ്ചായത്തിലുള്ളത്. ഇതില്‍ 36 പേര്‍ സ്ഥാപനത്തില്‍ പ്രവേശനം നേടിക്കഴിഞ്ഞു. രാവിലെ 10 മുതല്‍ പകല്‍ മൂന്നുവരെയാണ് സെന്‍ററിന്‍റെ പ്രവര്‍ത്തന സമയം. ടീച്ചര്‍, ആയ, പാചകക്കാരി, ഡ്രൈവര്‍ എന്നിങ്ങനെ നാല് ജീവനക്കാരാണ് സെന്‍ററിലുള്ളത്. ആയയുടെ നേതൃത്വത്തില്‍ വാഹനത്തില്‍ വീടുകളില്‍ ചെന്ന് വിദ്യാര്‍ഥികളെ സ്ഥാപനത്തിലേക്ക് കൊണ്ടുവരികയും തിരികെ കൊണ്ടാക്കുകയും ചെയ്യും. സ്വകാര്യ സ്ഥാപനങ്ങളില്‍ ഫീസും വാഹനവാടകയും കൊടുത്ത് കുട്ടികളെ അയയ്ക്കാന്‍ കഴിയാത്ത രക്ഷിതാക്കള്‍ക്ക് വലിയ ആശ്വാസമാണ് പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ഈ സംരംഭം.