കോഴിക്കോട്: പേരാന്പ്ര ബൈപാസ് ഭൂമി ഏറ്റെടുക്കൽ നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും.
തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ കളക്ടറുടെ ചേന്പറിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. പേരാന്പ്രയിലെ രൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണ് 2.79 കിലോമീറ്റർ ദൂരമുള്ള ബൈപാസ് നിർമാണം നടപ്പാക്കുന്നത്. പ്രവൃത്തി സമയബന്ധിതമായി നടപ്പാക്കാൻ സത്വര നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ജില്ലാ കളക്ടർ യു.വി. ജോസ്, ഡെപ്യൂട്ടി കളക്ടർ (എൽഎ) ഷാമിൽ വി സെബാസ്റ്റ്യൻ, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ പ്രോജക്ട് കോ-ഓർഡിനേറ്റർ വി.പി. വത്സരാജ്, റിട്ട്. ഡെപ്യൂട്ടി കളക്ടർ പി. ഗോവിന്ദൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം സലിം, കൊയിലാണ്ടി താലൂക്ക് ലാൻഡ് അക്വിസിഷൻ ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പേരാന്പ്ര ബൈപാസ്: ഭൂമി ഏറ്റെടുക്കൽ മൂന്ന് മാസത്തിനകം
12:26 AM Oct 07, 2018 | Deepika.com