പ്രതിപക്ഷത്തിന്‍റെ അഭിപ്രായത്തിനും പ്രാധാന്യം നല്‍കണം: ഉപരാഷ്‌ട്രപതി

12:17 AM May 23, 2023 | Deepika.com
തിരുവനന്തപുരം: ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്‍റെ അഭിപ്രായത്തിനും പ്രാധാന്യം നല്കണമെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍. നിയമസഭാ മന്ദിരത്തിന്‍റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്‍റെ ശ്രീകോവിലില്‍ ചര്‍ച്ചകളാണു നടക്കേണ്ടത്. നിയമനിര്‍മാണ സഭകളില്‍ സാമാജികര്‍ അവരുടെ ജോലികള്‍ ചെയ്യാതെ മറ്റുള്ളതിലേക്ക് പോകുകയാണെങ്കില്‍ അത് ഏറ്റവും അപകടകരമാണ്. ജനാധിപത്യസംവിധാനത്തില്‍ സംവാദങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഏറെ പ്രാധാന്യമാണുള്ളത്.

ഭരണഘടന നല്‍കുന്ന സംസാരത്തിനുള്ള സ്വാതന്ത്ര്യം ഏറെ അനുഭവിക്കുന്നത് നിയമനിര്‍മാണ സഭകളിലാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ സ്വതന്ത്രമായി അവതരിപ്പിക്കാനുള്ള വേദികളല്ല ലോക്‌സഭയും നിയമസഭകളും. ജനങ്ങള്‍ വലിയ പ്രതീക്ഷകളോടെയാണു നിയമനിര്‍മാണ സ്ഥാപനങ്ങളെ നോക്കിക്കാണുന്നത്. ഓരോ വിഷയത്തിലേക്കും ഇറങ്ങിച്ചെന്നു വേണം നിയമസഭാ സാമാജികരും സഭ നിയന്ത്രിക്കുന്നവരും വിഷയങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. അല്ലാതെ ഉപരിതലത്തില്‍ സ്പര്‍ശിച്ചതുകൊണ്ടു മാത്രമായില്ല.

ജനാധിപത്യത്തില്‍ എല്ലാ പ്രശ്നങ്ങളും രാഷ്‌ട്രീയക്കണ്ണിലൂടെ നോക്കിക്കാണരുത്. പക്ഷപാതപരമായ നിലപാടുകള്‍ക്കപ്പുറം, ദേശീയതാത്പര്യത്തിന് പ്രഥമപരിഗണന നല്‍കിക്കൊണ്ട് ഉയരേണ്ടതുണ്ടെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

ഉദ്ഘാടനപ്രസംഗത്തില്‍ കേരളത്തെ പ്രശംസിക്കാനും ഉപരാഷ്‌ട്രപതി മറന്നില്ല. ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരു തുടങ്ങി ഇഎംഎസും കെ.ആര്‍. നാരായണനും ചിത്തിരതിരുനാള്‍ ബാലരാമവര്‍മയും കേരള സമൂഹത്തിന് നല്‍കിയ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. യേശുദാസ്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി കെ.എസ്. ചിത്ര, പി.ടി. ഉഷ വരെയുള്ളവരെയും അദ്ദേഹം അഭിനന്ദിച്ചു.

നിയമസഭാ പുസ്തകോത്സവത്തിന്‍റെ സുവനീര്‍ ഉപരാഷ്‌ട്രപതി പ്രകാശനം ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ. രാധാകൃഷ്ണന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.