തിരുവനന്തപുരം: ഈ വർഷത്തെ വയലാർ സാഹിത്യ അവാർഡ് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തന്പിക്ക്. ആത്മകഥയായ "ജീവിതം ഒരു പെൻഡുല'ത്തിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞുരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം വയലാർ രാമവർമയുടെ ചരമദിനമായ 27നു വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധിയിൽ വിതരണം ചെയ്യുമെന്നു വയലാർ രാമവർമ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പെരുന്പടവം ശ്രീധരൻ അറിയിച്ചു.
കവയിത്രി വിജയലക്ഷ്മി, സാഹിത്യ നിരൂപകരായ ഡോ. പി.കെ. രാജശേഖരൻ, ഡോ. എൽ. തോമസുകുട്ടി എന്നിവരടങ്ങിയ ജൂറിയാണ് 47-ാമതു വയലാർ സാഹിത്യ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ജീവിതത്തിന്റെ കയ്പും മധുരവും ഇടകലർത്തി 103 അധ്യായങ്ങളിലൂടെ എൻജിനിയറിംഗ് ബിരുദധാരിയായ ശ്രീകുമാരൻ തന്പി പടുത്തുയർത്തിയ താജ്മഹലെന്ന സൗധമാണു ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥയെന്നു ജൂറി വിലയിരുത്തി.
മൂവായിരത്തിലധികം മലയാള ചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തന്പി രചിച്ചിട്ടുണ്ട്; നിരവധി കവിതകളും. 30 സിനിമകൾ സംവിധാനം ചെയ്യുകയും 78 ചലച്ചിത്രങ്ങൾക്കു തിരക്കഥയൊരുക്കുകയും ചെയ്തു.
നിർമാതാവെന്ന നിലയിലും സജീവസാന്നിധ്യമായി. സിനിമ മേഖലയിലെ ഉന്നത പുരസ്കാരമായ ജെ.സി. ഡാനിയേൽ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി.
കവയിത്രി വിജയലക്ഷ്മി, സാഹിത്യ നിരൂപകരായ ഡോ. പി.കെ. രാജശേഖരൻ, ഡോ. എൽ. തോമസുകുട്ടി എന്നിവരടങ്ങിയ ജൂറിയാണ് 47-ാമതു വയലാർ സാഹിത്യ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ജീവിതത്തിന്റെ കയ്പും മധുരവും ഇടകലർത്തി 103 അധ്യായങ്ങളിലൂടെ എൻജിനിയറിംഗ് ബിരുദധാരിയായ ശ്രീകുമാരൻ തന്പി പടുത്തുയർത്തിയ താജ്മഹലെന്ന സൗധമാണു ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥയെന്നു ജൂറി വിലയിരുത്തി.
മൂവായിരത്തിലധികം മലയാള ചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തന്പി രചിച്ചിട്ടുണ്ട്; നിരവധി കവിതകളും. 30 സിനിമകൾ സംവിധാനം ചെയ്യുകയും 78 ചലച്ചിത്രങ്ങൾക്കു തിരക്കഥയൊരുക്കുകയും ചെയ്തു.
നിർമാതാവെന്ന നിലയിലും സജീവസാന്നിധ്യമായി. സിനിമ മേഖലയിലെ ഉന്നത പുരസ്കാരമായ ജെ.സി. ഡാനിയേൽ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി.