തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചെന്ന സിപിഎം മുൻ സംസ്ഥാന സമിതിയംഗം ജി. സുധാകാരന്റെ നിലപാടിനോടു പൂർണമായി യോജിക്കുന്നതായി ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എംപി. തട്ടിപ്പിൽ എത്ര വന്പന്മാർ ഉണ്ടെങ്കിലും അവർക്കെതിരേ ശക്തമായ നടപടി വേണമെന്ന സുധാകരന്റെ അഭിപ്രായം സർക്കാർ മുഖവിലയ്ക്കെടുക്കണം.
കരുവന്നൂരിൽ നടന്നത് തീവെട്ടിക്കൊള്ളയാണ്. തട്ടിപ്പു നടന്നതായി സിപിഎം നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനും ക്രെംബ്രാഞ്ചും കണ്ടെത്തി റിപ്പോർട്ട് വന്നിട്ടും ഇഡി വന്നപ്പോൾ മാത്രമാണ് നിക്ഷേപകരുടെ പണം തിരികെ നൽകാൻ സർക്കാർ നടപടി സ്വീകരിച്ചത്. നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടതും പരിഹരിക്കാൻ പൊതുഖജനാവിലെ പണം എടുക്കുന്നതും പുതിയ കീഴ്വഴക്കമാണ്. പണം തട്ടിയെടുത്തവരെ കണ്ടുപിടിക്കാതെ ഇതര നിക്ഷപകരുടെ പണംകൊണ്ട് കടം വീട്ടുന്ന നടപടി ഒരുതരത്തിലും അംഗീകരിക്കില്ല. സഹകരണ മേഖലയാകെ അപകടത്തിലാണെന്ന പ്രചാരണത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്.
മുസ്ലിം സമൂഹത്തിൽപ്പെട്ട സ്ത്രീകൾ തട്ടം ധരിക്കുന്നതുമായി ബന്ധപ്പെട്ടു സിപിഎം സംസ്ഥാന സമിതിയംഗം അനിൽകുമാർ നടത്തിയ അഭിപ്രായം ശരിയല്ല. കർണാടകയിൽ മുൻ ബിജെപി സർക്കാർ ഹിജാബ് നിരോധിച്ചപ്പോൾ അത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നു പറഞ്ഞ് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധിച്ച പാർട്ടിയാണ് സിപിഎം. ആ പാർട്ടിയുടെ സംസ്ഥാന സമിതിയംഗം തട്ടം ഉപേക്ഷിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനനേട്ടമായി ചിത്രീകരിച്ചാൽ അത് ബിജെപിയുടെ രാഷ്ട്രീയപ്രചാരണത്തിനു ശക്തി പകരാൻ മാത്രമേ സഹായകമാകൂവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കരുവന്നൂരിൽ നടന്നത് തീവെട്ടിക്കൊള്ളയാണ്. തട്ടിപ്പു നടന്നതായി സിപിഎം നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനും ക്രെംബ്രാഞ്ചും കണ്ടെത്തി റിപ്പോർട്ട് വന്നിട്ടും ഇഡി വന്നപ്പോൾ മാത്രമാണ് നിക്ഷേപകരുടെ പണം തിരികെ നൽകാൻ സർക്കാർ നടപടി സ്വീകരിച്ചത്. നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടതും പരിഹരിക്കാൻ പൊതുഖജനാവിലെ പണം എടുക്കുന്നതും പുതിയ കീഴ്വഴക്കമാണ്. പണം തട്ടിയെടുത്തവരെ കണ്ടുപിടിക്കാതെ ഇതര നിക്ഷപകരുടെ പണംകൊണ്ട് കടം വീട്ടുന്ന നടപടി ഒരുതരത്തിലും അംഗീകരിക്കില്ല. സഹകരണ മേഖലയാകെ അപകടത്തിലാണെന്ന പ്രചാരണത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്.
മുസ്ലിം സമൂഹത്തിൽപ്പെട്ട സ്ത്രീകൾ തട്ടം ധരിക്കുന്നതുമായി ബന്ധപ്പെട്ടു സിപിഎം സംസ്ഥാന സമിതിയംഗം അനിൽകുമാർ നടത്തിയ അഭിപ്രായം ശരിയല്ല. കർണാടകയിൽ മുൻ ബിജെപി സർക്കാർ ഹിജാബ് നിരോധിച്ചപ്പോൾ അത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നു പറഞ്ഞ് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധിച്ച പാർട്ടിയാണ് സിപിഎം. ആ പാർട്ടിയുടെ സംസ്ഥാന സമിതിയംഗം തട്ടം ഉപേക്ഷിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനനേട്ടമായി ചിത്രീകരിച്ചാൽ അത് ബിജെപിയുടെ രാഷ്ട്രീയപ്രചാരണത്തിനു ശക്തി പകരാൻ മാത്രമേ സഹായകമാകൂവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.