തിരുവനന്തപുരം: കുവൈറ്റിലേക്ക് പോകാനെത്തിയ പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളയാളെ വിമാനത്താവളത്തിൽ പോലീസ് തടഞ്ഞുവച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)ക്ക് കൈമാറി. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നെടുമങ്ങാട് തൊളിക്കോട് സ്വദേശിയായ സുൽഫി ഇബ്രാഹിമിനെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു വലിയതുറ പോലീസിനു കൈമാറുകയായിരുന്നു.
വലിയതുറ പോലീസ് അറിയിച്ചതനുസരിച്ചെത്തിയ എൻഐഎ പിന്നീട് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫീസിലേക്കു കൊണ്ടുപോയി.
നേരത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുൽഫിയുടെ വീട്ടിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇദ്ദേഹം ഒളിവിൽ പോയതിനെത്തുടർന്ന് എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇതിനിടെയാണ് കുവൈറ്റിൽ പോകാനായി സുൽഫി ഇന്നലെ രാവിലെ വിമാനത്താവളത്തിൽ എത്തിയത്. സംശയം തോന്നിയ ഇമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. 2022ൽ കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനു പിന്നാലെ സുൽഫി ഇബ്രാഹിമിനെയും ചോദ്യംചെയ്തിരുന്നു.
വലിയതുറ പോലീസ് അറിയിച്ചതനുസരിച്ചെത്തിയ എൻഐഎ പിന്നീട് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫീസിലേക്കു കൊണ്ടുപോയി.
നേരത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുൽഫിയുടെ വീട്ടിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇദ്ദേഹം ഒളിവിൽ പോയതിനെത്തുടർന്ന് എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇതിനിടെയാണ് കുവൈറ്റിൽ പോകാനായി സുൽഫി ഇന്നലെ രാവിലെ വിമാനത്താവളത്തിൽ എത്തിയത്. സംശയം തോന്നിയ ഇമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. 2022ൽ കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനു പിന്നാലെ സുൽഫി ഇബ്രാഹിമിനെയും ചോദ്യംചെയ്തിരുന്നു.