കണ്ണൂർ: സംസ്ഥാനത്ത് മയക്കുമരുന്ന് വില്പന നടത്തുന്ന റാക്കറ്റിലെ രണ്ടുപേർ കണ്ണൂരിൽ പിടിയിൽ. കോഴിക്കോട് സ്വദേശികളായ പയ്യോളി പുതിയോട്ട് ഫഹദ് (32), വടകര നടക്കുതാഴെ വലിയപറന്പത്ത് സനൂപ് (31) എന്നിവരെയാണ് 5.82 ഗ്രാം ബ്രൗൺഷുഗറുമായി ട്രെയിനിൽനിന്നു പിടികൂടിയത്. രാജസ്ഥാനിൽനിന്ന് മരുസാഗർ എക്സ്പ്രസിൽ കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പിടിയിലായത്. 60 ചെറിയ പൊതികളിലായിട്ടായിരുന്നു ബ്രൗൺഷുഗർ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. രാജസ്ഥാനിലെ അജ്മീറിൽനിന്ന് മൊത്തമായി മയക്കുമരുന്ന് വാങ്ങി വില്പന നടത്തിവരുന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇവർ കുരുങ്ങിയത്. പിടിയിലായവരിൽ ഫഹദ് മുന്പ് പോക്സോ കേസിൽ പ്രതിയായിരുന്നു. സനൂപ് വിവിധ കേസുകളിൽ അന്വേഷണം നേരിടുന്നയാളാണ്.
എക്സൈസ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും റെയിൽവേ പോലീസും സംയുക്തമായായിരുന്നു പരിശോധന. സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനൻ, എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത്, പ്രിവന്റീവ് ഓഫീസർ കെ.സി. ഷിബു, പുരുഷോത്തമൻ പങ്കജാക്ഷന്, റെയിൽവേ സിവിൽ പോലീസ് ഓഫീസർ ശശിധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. രാജസ്ഥാനിലെ അജ്മീറിൽനിന്ന് മൊത്തമായി മയക്കുമരുന്ന് വാങ്ങി വില്പന നടത്തിവരുന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇവർ കുരുങ്ങിയത്. പിടിയിലായവരിൽ ഫഹദ് മുന്പ് പോക്സോ കേസിൽ പ്രതിയായിരുന്നു. സനൂപ് വിവിധ കേസുകളിൽ അന്വേഷണം നേരിടുന്നയാളാണ്.
എക്സൈസ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും റെയിൽവേ പോലീസും സംയുക്തമായായിരുന്നു പരിശോധന. സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനൻ, എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത്, പ്രിവന്റീവ് ഓഫീസർ കെ.സി. ഷിബു, പുരുഷോത്തമൻ പങ്കജാക്ഷന്, റെയിൽവേ സിവിൽ പോലീസ് ഓഫീസർ ശശിധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.