കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ കൂട്ടി

01:26 AM Apr 02, 2023 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിർമാണ അപേക്ഷയ്ക്കും പെർമിറ്റിനും തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസ് കുത്തനെ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ചെറുകിട നിർമാണങ്ങൾ 80 ചതുരശ്ര മീറ്ററാക്കി (860.8 സ്ക്വയർ ഫീറ്റ്) നിജപ്പെടുത്തിയതോടെ സാധാരണക്കാർ നിർമിക്കുന്ന വീടുകൾ ഉൾപ്പെടെ ചെലവേറിയ നിർമാണത്തിന്‍റെ പരിധിയിലേക്ക് മാറി.

നേരത്തേ 150 ചതുരശ്ര മീറ്റർ (1614.59 സ്ക്വയർ ഫീറ്റ്) വരെയുള്ളവ ചെറുകിട നിർമാണത്തിന്‍റെ പരിധിയിലായിരുന്നു. ഇതാണ് ഒറ്റയടിക്ക് പകുതിയോളമാക്കി ചുരുക്കിയത്.

പുതുക്കിയ നിരക്കുകൾ 10നു പ്രാബല്യത്തിൽ വരും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ കെട്ടിടങ്ങളുടെ തറ വിസ്തീർണത്തിനനുസരിച്ച് വിവിധ സ്ലാബുകളിലായാണ് വർധന നടപ്പിലാക്കിയത്.

പഞ്ചായത്തുകളിൽ 80 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് ചതുരശ്ര മീറ്ററിന് ഏഴു രൂപ എന്ന നിരക്കിലും മുനിസിപ്പാലിറ്റികളിൽ 10 രൂപ, കോർപറേഷൻ പരിധിയിൽ 15 രൂപ എന്ന നിരക്കിലുമാണ് പെർമിറ്റ് ഫീസ് നൽകേണ്ടത്. ഇതോടെ 100 ചതുരശ്ര മീറ്റർ(1076.39 സ്ക്വയർ ഫീറ്റ് വീട് ) നിർമിക്കുന്പോൾ പുതിയ നിരക്ക് പ്രകാരം പഞ്ചായത്ത് പരിധിയിൽ പെർമിറ്റ് ഫീസായി 5,000 രൂപ നൽകേണ്ടി വരും. മുനിസിപ്പാലിറ്റികളിൽ ഇത് 7,000 രൂപയും കോർപറേഷൻ പരിധിയിൽ 10,000 രൂപയുമായി ഉയരും.

കെട്ടിട നിർമാണ പെർമിറ്റിനുള്ള അപേക്ഷാ ഫീസും കുത്തനെ ഉയർത്തി. 100 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള പെർമിറ്റ് അപേക്ഷാ ഫീസ് 30 രൂപയിൽനിന്ന് 300 രൂപയായി ഉയർത്തി.

101 മുതൽ 300 ചതുരശ്ര മീറ്റർ വരെ 1000 രൂപയാണ് അപേക്ഷാ ഫീസ്. 300 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങൾക്ക് പഞ്ചായത്തുകളിൽ 3,000 രൂപയും മുനിസിപ്പാലിറ്റികളിൽ 4,000 രൂപയും കോർപറേഷനുകളിൽ 5,000 രൂപയുമാണ് പെർമിറ്റിനുള്ള അപേക്ഷാ ഫീസ്.