പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ റീനല്‍ ട്രാന്‍സ്പ്ലാന്റ് സേവനങ്ങള്‍ തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പതിനഞ്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ഇതിനോടനുബന്ധിച്ച് മെഡിസിറ്റിയില്‍ ഇന്നലെ നടന്ന സംഗമത്തില്‍ പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കിഡ്നി ദാനം ചെയ്യുമ്പോള്‍ ദൈവോത്മുഖമായ യാത്രയുടെ ഭാഗമാണതെന്നും വാങ്ങുന്നവനെക്കാള്‍ ധന്യന്‍ നല്കുന്നവനാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. സംഗമം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
അവയവമാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയകളെ പറ്റി വളരെ അധികം തെറ്റായ ധാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് ശരിയായ ബോധവത്കരണം നല്‍കണമെന്നും മന്ത്രി റോഷിഅഗസ്റ്റിന്‍ പറഞ്ഞു. കൃത്യം ഒരു വര്‍ഷം മുന്‍പ് മാര്‍ സ്ലീവാമെഡിസിറ്റിയിലെ ആദ്യവൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതിന് ശേഷം ഇന്ന് ഒരുവര്ഷംതികയുമ്പോള് 100% വിജയത്തോടെയാണ് 15 വ്യക്തികള്‍ക്ക് വൃക്കമാറ്റിവയ്ക്കല്‍ പൂര്ത്തിയാക്കിയതെന്ന്മാര് സ്ലീവാമെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. വിദഗ്ധരായ ഡോക്ടര്‍മാരും മറ്റു അനുബന്ധ വിഭാഗങ്ങളും അതിനൊപ്പം രോഗികള്‍ ആയിരുന്നവര്‍ കാണിച്ച വിശ്വാസവുമാണ് ഈ വിജയത്തിന്റെ കാരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.അവയവം ദാനം ചെയ്തവരെ ആദരിച്ച പരിപാടിയില്‍ നെഫ്രോളജിവിഭാഗം സീനിയര്‍ കണ്സൾ്ട്ടന്റ് ഡോ. മഞ്ജുള രാമചന്ദ്രന്, യൂറോളജി വിഭാഗം സീനിയര്‍ കണ്‍സൾട്ടന്റ് ഡോ. വിജയ് രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പതിനഞ്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി
01:35 AM Mar 26, 2023 | Deepika.com