തിരുവനന്തപുരം: സംസ്ഥാനത്ത് പിഡബ്ല്യുഡിക്കു കീഴിലുള്ള അടിമാലി-കുമളി ദേശീയപാതയ്ക്കും ദേശീയപാത 766 ൽ മലാപ്പറന്പ് -പുതുപ്പാടി പാതയ്ക്കും ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 804 കോടി 76 ലക്ഷം രൂപ അനുവദിച്ചു.
ദേശീയ പാതാ വികസനത്തിനായി സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച പദ്ധതികൾ അംഗീകരിച്ചാണു നടപടിയെന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ മലാപ്പറന്പ് മുതൽ വയനാട് ജില്ലയിലെ പുതുപ്പാടിവരെയുള്ള ഭൂമി ഏറ്റെടുക്കലിനായി 454 കോടി രൂപയും അടിമാലി കുമളി പാതയുടെ ഭൂമി ഏറ്റെടുക്കലിന് 350. 75 കോടി രൂപയുമാണ് അനുവദിച്ചത്. കൂടാത കൊടുവള്ളി, താമരശേരി എന്നിവിടങ്ങളിൽ ബൈപ്പാസ് നിർമിക്കുന്നതിനുള്ള നിർദേശവും അംഗീകരിച്ചു. പദ്ധതികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയപാതകൾക്ക് ഭൂമി ഏറ്റെടുക്കാൻ 804 കോടി
01:03 AM Mar 25, 2023 | Deepika.com