കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ബിനാമിയെന്ന് കരുതുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ സീല്‍ ചെയ്ത ഫ്ളാറ്റ് തുറന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ വീണ്ടും പരിശോധിച്ചു.
കഴിഞ്ഞ ദിവസത്തെ റെയ്ഡിനുശേഷം ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്ത കണ്ണൂര്‍ പിലാക്കണ്ടി സ്വദേശി നജീം അഹമ്മദിന്റെ കൊച്ചി ചിലവന്നൂരിലെ ഫ്ലാറ്റിലായിരുന്നു പരിശോധന.
ഇന്ത്യയിലെ 72 കേന്ദ്രങ്ങളില്‍ ഫാരിസ് അബൂബക്കറിന് ഭൂമിയിടപാടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കംപ്യൂട്ടറിലെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഫാരിസിന്റെ ബിനാമിയാണ് ഇയാളെന്ന നിഗമനത്തിലാണ് പരിശോധനകള്‍ തുടരുന്നത്.
ഇയാളുടെ പേരില്‍ നഗരത്തില്‍ ഒരു കെട്ടിടനിര്‍മാതാവിന്റെ സമുച്ചയങ്ങളില്‍ നിരവധി ഫ്ളാറ്റുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഫാരിസിന്റെ ബിനാമിയുടേതെന്ന് സംശയിക്കുന്ന രണ്ട് റിസോര്‍ട്ടുകള്‍, എട്ട് കെട്ടിടസമുച്ചയങ്ങള്‍ എന്നിവിടങ്ങളിലും ഇന്നലെ പരിശോധന തുടര്‍ന്നു.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പിന്റെ പരിശോധന നടക്കുന്നത്.
ഫാരിസ് അബൂബക്കറിന് രാജ്യത്തെ 72 കേന്ദ്രങ്ങളില്‍ ഭൂമിയിടപാടുകൾ
02:03 AM Mar 24, 2023 | Deepika.com