കോഴിക്കോട്: കെപിസിസി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് നേതാവും കോഴിക്കോട് എംപിയുമായ എം.കെ. രാഘവന്.
വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസിലുള്ളത്. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണു രീതി. അര്‍ഹതയുള്ളവര്‍ പുറത്ത് നില്ക്കുന്നു. വാഴ്ത്തലും പുകഴ്ത്തലുമായി പാര്‍ട്ടി മാറുന്നുണ്ടോ എന്ന് സംശയിക്കുന്നു. ഒരാളോടും നേതൃത്വത്തിനു പ്രതിബദ്ധതയില്ല.രാജാവ് നഗ്നനാണെന്ന് പറയാൻ ആരും തയാറല്ല.
സ്ഥാനമാനം നഷ്ടപ്പെടുമെന്ന പേരില്‍ ആരും ഒന്നും പറയുന്നില്ലെന്നും രാഘവന് വിമര്‍ശിച്ചു. കോഴിക്കോട് കെ.പി. ഹാളില്‍ അഡ്വ. പി. ശങ്കരന് അനുസ്മരണവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാ രിക്കുകായിരുന്നു അദ്ദേഹം.
പാര്‍ട്ടിയെ എങ്ങനെ തിരിച്ചുകൊണ്ടുവരണമെന്നുനേതൃത്വം തീരുമാനിക്കണം. ഇപ്പോഴത്തെ പരാജയത്തിനു കാരണം അണികളല്ല, നേതാക്കളാണ്. സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറത്ത്, അര്‍ഹരെ കൊണ്ടുവന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ ഗതിയെന്താവുമെന്ന് ചിന്തിക്കണം.
ലീഗില്‍ പോലും തെരഞ്ഞടുപ്പ് നടത്തി ഉള്‍പാര്‍ട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചു. കോണ്‍ഗ്രസിനകത്ത് എന്നാണു തെരഞ്ഞെടുപ്പ് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു. കെപിസിസി അംഗങ്ങളുടെ ലിസ്റ്റ് ഇതുവരെ പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ ഓരോരുത്തരെയായി ഫോണില്‍ വിളിച്ച് നിങ്ങള്‍ കെപിസിസി അംഗമാണെന്ന് പറയുന്ന സ്ഥിതിയാണുള്ളത്.
വി.എം. സുധീരനെ പോലെയുള്ളവരെ പാര്‍ട്ടിയുടെ നേതൃനിരയിലേക്കു കൊണ്ടുവരണം. പാര്‍ട്ടിയുടെ ഗുണപരമായ മാറ്റത്തിനു വേണ്ടി നിലപാടെടുത്ത നേതാവാണു സുധീരന്. സായിപ്പിനെ കാണുന്പോൾ കവാത്ത് മറക്കുന്ന നേതാവല്ല സുധീരനെന്നും രാഘവന് പറഞ്ഞു.
കെപിസിസി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് എം.കെ.രാഘവന് എംപി
12:25 AM Mar 04, 2023 | Deepika.com