തിരുവനന്തപുരം: ഗാർഹികേതര ഉപയോക്താക്കൾ 15,000 ലിറ്റർ വരെ ഫിക്സഡ് ചാർജിനൊപ്പം പതിനായിരം ലിറ്ററിന്റെ മിനിമം തുകയായ 265.40 രൂപയും ഇതിനു മുകളിലുള്ള ഓരോ ആയിരം ലിറ്ററിനും 26.54 രൂപ എന്ന നിരക്കും നൽകണം.
15,000-30,000 ലിറ്റർ വരെ ഫിക്സഡ് ചാർജിനു പുറമേ15,000 ലിറ്ററിന്റെ നിരക്കായ 398.10 രൂപയും ഇതിനു മുകളിലുള്ള ഓരോ ആയിരം ലിറ്ററിനും 33.15 രൂപയും 30,000-50,000 ലിറ്റർ വരെ ഫിക്സഡ് ചാർജിനു പുറമേ ആദ്യത്തെ 30000 ലിറ്ററിന്റെ നിരക്കായ 895.35 രൂപയും പിന്നീടുള്ള ഓരോ ആയിരം ലിറ്ററിനും 40.87 രൂപയും ഈടാക്കും.
50,000 ലിറ്ററിനു മുകളിലുള്ളവർ ഫിക്സഡ് ചാർജിനു പുറമേ 50,000 ലിറ്ററിന്റെ നിരക്കായ 1712.75 രൂപയും പിന്നീടുള്ള ഓരോ ആയിരം ലിറ്ററിനും 54.10 രൂപ എന്ന നിരക്കും നൽകണം.
വ്യാവസായിക ഉപയോക്താക്കൾ ഫിക്സഡ് ചാർജായ 165.38 രൂപയ്ക്കൊപ്പം ഓരോ ആയിരം ലിറ്ററിനും 54.10 രൂപ എന്ന നിരക്കിലുള്ള തുകയും നൽകണം.
സ്വീവറേജ് കണക്ഷനുകളുള്ള ഉപയോക്താക്കൾക്കു വെള്ളക്കരത്തിന്റെ 11.02 ശതമാനമായിരിക്കും പുതിയ സ്വീവറേജ് ചാർജ്.
മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധിയിലുള്ള ഒരു പൊതു ടാപ്പിനു പ്രതിവർഷ നിരക്ക് 21838.68 രൂപ.
പഞ്ചായത്ത് പരിധിയിലുള്ള ഒരു ടാപ്പിനു പ്രതിവർഷം 14559.12 രൂപ.
തദ്ദേശ സ്ഥാപനങ്ങൾക്കു ടാങ്കർ ലോറി ഒഴികെയുള്ള വാഹനങ്ങളിൽ കൂടിയ അളവിൽ നൽകുന്ന വെള്ളത്തിന് ഓരോ ആയിരം ലിറ്ററിനും 16.62 രൂപ.
ടാങ്കർ ലോറികൾ വെള്ളം നിറയ്ക്കുന്ന സ്ഥലത്ത് ലിറ്ററിന് 76.15 രൂപ. ഇതിനു പുറമേ കണ്വേയൻസ് ചാർജ് കിലോലിറ്ററിന് 42 രൂപയും അഡ്മിനസ്ട്രേറ്റീവ് ചാർജും നൽകണം. 6,000 ലിറ്റർ വരെ ഇത് 330.75 രൂപയും ആറായിരം ലിറ്ററിനു മുകളിൽ 551.25 രൂപയുമായിരിക്കും പുതുക്കിയ നിരക്ക്.
വെള്ളക്കരം: ഗാർഹികേതര ഫിക്സഡ് ചാർജ് 55.13 രൂപ
12:29 AM Feb 08, 2023 | Deepika.com