തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധന കേരളത്തിന്റെ ഭാവി വികസനത്തിനു വേണ്ടിയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
നികുതി കൂട്ടിയാൽ പേരുദോഷം കേൾക്കേണ്ടിവരുമെന്നു കരുതി കേരളത്തിന്റെ താത്പര്യം കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ സത്യഗ്രഹസമര പ്രഖ്യാപനത്തിനുപിന്നാലെ നടത്തിയ മറുപടി പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ യുഡിഎഫ് സർക്കാർ ഏഴു തവണ ഡീസലിന്റെ നികുതിയിൽ ഇടപെട്ടു. 2014 ൽ ഡീസലിന്റെ നികുതി 21 ശതമാനമാക്കി വർധിപ്പിച്ചു. 2015 ൽ ഇത് 23.23 ശതമാനമായി വർധിപ്പിച്ചു. കേരളത്തിൽ നികുതി നിർദേശങ്ങൾ അധികമാണെന്നു പറയുന്ന പ്രതിപക്ഷം കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനങ്ങളെ ക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
നികുതി വർധന കേരളത്തിന്റെ വികസനത്തിനു വേണ്ടി: ധനമന്ത്രി
01:02 AM Feb 07, 2023 | Deepika.com