തിരുവനന്തപുരം: വീടുകളും കെട്ടിടങ്ങളും നിർമിക്കുന്നതിനുള്ള ചെലവ് കുത്തനേ ഉയരും. ബജറ്റ് പ്രഖ്യാപനത്തോടെ വീടു നിർമാണത്തിന് ഉപയോഗിക്കുന്ന പാറയ്ക്കും മണലിനും ഗ്രാനൈറ്റിനുമൊക്കെ വില ഉയരുന്ന സാഹചര്യത്തിലാണ് വീടു നിർമാണം ജനങ്ങൾക്കു വീണ്ടും ഭാരമാകുന്നത്.
മൈനർ ധാതുക്കളുടെ എല്ലാ വിഭാഗങ്ങളിലും റോയൽറ്റി പരിഷ്കരിക്കും. പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി നിർമാണ കല്ല്, ഗ്രാനൈറ്റ് എന്നിവയ്ക്ക് വ്യത്യസ്ത വില സംവിധാനം ഏർപ്പെടുത്തും. ധാതുക്കളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ സിനിയറേജും റോയൽറ്റിയും സംയോജിപ്പിച്ച് ഏകീകൃത നിരക്ക് ഏർപ്പെടുത്തും. അനധികൃത പാറ- മണൽ ഖനനവും അനുബന്ധ പ്രവർത്തനങ്ങളും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പിഴ നിരക്കുകൾ പരിഷ്കരിക്കും. റോയൽറ്റി പോയിന്റ് ചരക്കു വാഹനത്തിന്റെ ഭാരമോ വഹിക്കാനുള്ള ശേഷിയോ അടിസ്ഥാനമാക്കി തീരുമാനിക്കുന്നതിനു പകരം യഥാർഥ ഉപയോഗത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കും.
സർക്കാർ ഭൂമിയുടെ പാട്ടവാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമുള്ളതാക്കും. നിലവിലുള്ള കോന്പൗണ്ടിംഗ് സന്പ്രദായം നിർത്തലാക്കി അളവിന്റെ അടിസ്ഥാനത്തിൽ ധാതുക്കളുടെ റോയൽറ്റി കണക്കാക്കുമെന്നും ബജറ്റിൽ പറയുന്നു. നികുതി ഇതര വിഭാഗത്തിലൽ ഇതുവഴി 600 കോടി രൂപ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അണക്കെട്ടുകളിൽ നിന്നു മണൽ, ചെളി മുതലായവ ഖനനം ചെയ്യുന്നതിനുള്ള നൂതന സംവിധാനം ഏർപ്പെടുത്തും.
വീടു നിർമാണചെലവ് ഉയരും; പാറയ്ക്കും മണലിനും വില കൂടും
05:57 AM Feb 04, 2023 | Deepika.com