തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് പരിശോധനകൾ നടത്താതെ പണംവാങ്ങി വിതരണം ചെയ്ത സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർഎംഒ ഉൾപ്പെടെ മൂന്ന് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു.
ഹോട്ടലുകളിലെ ജീവനക്കാർക്ക് ആരോഗ്യപരിശോധന നടത്താതെ ഹെൽത്ത് കാർഡ് വിതരണം ചെയ്ത ഡോക്ടർമാർ വ്യാപകമായി പണം പിരിച്ചെടുത്തതായി സ്ഥിരീകരിച്ചതോടെയാ ണ് നടപടി. ജീവനു ഭീഷണിയാകുന്ന തരത്തിൽ പണപ്പിരിവു നടത്തി ഹെൽത്ത് കാർഡ് വിതരണം ചെയ്ത ഡോക്ടർമാർക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്ന ആവശ്യവും വ്യാപകമായി ഉയർന്നുതുടങ്ങി.
ആർഎംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സർജൻ ഡോ. വി. അമിത് കുമാർ, ഡോ. ഐഷ എസ്. ഗോവിന്ദ്, ഡോ. വിൻസ എസ്. വിൻസെന്റ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.
പണപ്പിരിവിലൂടെ ഹെൽത്ത് കാർഡ്; മൂന്നു ഡോക്ടർമാർക്ക് സസ്പെൻഷൻ
04:50 AM Feb 03, 2023 | Deepika.com