തൃക്കരിപ്പൂര്‍: മെട്ടമ്മലിനടുത്ത് വയലോടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വയലോടിയിലെ കൊടക്കല്‍ കൃഷ്ണന്റെയും എം.അമ്മിണിയുടെയും മകന് പ്രിജേഷി(32)നെയാണ് വീടിനടുത്തുള്ള ചതുപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഒമ്പതോടെ ഒരു ഫോണ്‍കോള്‍ വന്നതിനെത്തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുകളോടെ ചെളിയില്‍ പുരണ്ടനിലയിലാണ് ഇന്നലെ പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. പാന്റ് മാത്രം ധരിച്ച നിലയിലായിരുന്നു. പ്രിജേഷിന്റെ ബൈക്കും തൊട്ടടുത്തായി നിര്‍ത്തിയിട്ടിരുന്നു.
പയ്യന്നൂരിലെ ലഘുപാനീയ കമ്പനിയുടെ വിതരണക്കാരനും ഡ്രൈവറുമായി ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകുന്നേരം ഏഴോടെ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു. സഹോദരങ്ങള്‍: പ്രീത (കാഞ്ഞങ്ങാട്), പ്രസീന, പ്രിയേഷ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പോലീസിന്റെ കസ്റ്റഡിയിലായതായി സൂചനയുണ്ട്.
വീട്ടില്‍നിന്നിറങ്ങിയ യുവാവ് ചതുപ്പില്‍ മരിച്ചനിലയില്‍
01:39 AM Dec 06, 2022 | Deepika.com