കോഴിക്കോട്: പ്രശസ്ത ദാര്‍ശനികനും എഴുത്തുകാരനും ബഹുഭാഷാ പണ്ഡിതനും വാഗ്മിയുമായ ഫാ. ഏബ്രഹാം അടപ്പൂര് എസ്ജെ (96) അന്തരിച്ചു.
വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളില്‍ ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു അന്ത്യം. മൃതദേഹം ഇന്നു വൈകുന്നേരം നാലുമുതല്‍ ക്രൈസ്റ്റ് ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ക്രൈസ്റ്റ് ഹാള്‍ സെമിത്തേരിയില്‍.
എറണാകുളം ജില്ലയിലെ ആരക്കുഴയില്‍ അടപ്പൂർ കുടുംബത്തിൽ 1926 ജനുവരി എട്ടിനാണു ജനനം. ജോണ്‍ അടപ്പൂരും മറിയാമ്മ ജോണുമാണു മാതാപിതാക്കൾ. സഹോദരങ്ങള്‍: എ.ജെ. ജോസഫ്, എ.ജെ. ജോര്‍ജ്, ജോണി ജോണ്‍, സിസ്റ്റര്‍ സിസിലി ജോണ്‍, ഡോ. ഫ്രാന്‍സിസ് ജോണ്‍, ആഗ്നസ് ചിറ്റിലപ്പിള്ളി, തോമസ് ജോണ്‍.
1944 ലാണ് ഈശോസഭയിൽ ചേര്‍ന്നത്. 1959ൽ വൈദികപട്ടം സ്വീകരിച്ചു. റോമിലെ ഈശോസഭാ സുപ്പീരിയർ ജനറലിന്റെ കൂരിയയില്‍ റീജണല്‍ സെക്രട്ടറിയായും എറണാകുളം ലൂമെന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സുപ്പീരിയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏഴു വര്‍ഷക്കാലം ആംഗ്ലിക്കന്‍-കത്തോലിക്ക അന്തര്‍ദേശീയ ഡയലോഗ് കമ്മീഷനിലെ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 22 പുസ്തകങ്ങളുടെ കര്‍ത്താവാണ്. നിരവധി പുരസ്കാരങ്ങള്‍ക്ക് അർഹനായിട്ടുണ്ട്.
ഫാ. ഏബ്രഹാം അടപ്പൂര് എസ്ജെ അന്തരിച്ചു
12:54 AM Dec 04, 2022 | Deepika.com