കേരളത്തിൽ സമരം ചെയ്താൽ തീവ്രവാദി?

01:10 AM Dec 01, 2022 | Deepika.com
സി.കെ. കുര‍്യാച്ചൻ

കേരളത്തിൽ സമരം ചെയ്യാനുള്ള അവകാശം സിപിഎമ്മിനും പോഷകസംഘടനകൾക്കും മാത്രമാണോ? ഇവരൊഴികെ സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളോ? മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കളുടെയും പാർട്ടിപ്പത്രത്തിന്‍റെയും നിലപാടു കണ്ടാൽ ഇങ്ങനെ ചോദിക്കാതിരിക്കാനാവില്ല.

സിൽവർലൈനിനെതിരേ സമരം ചെയ്തവരെ തീവ്രവാദികളെന്നു വിളിച്ചവർ ഇപ്പോൾ മഞ്ഞക്കുറ്റികൾ മറവുചെയ്യുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. പിന്നാലെയാണ് വിഴിഞ്ഞത്തു സമരംചെയ്യുന്നവരെ കടുത്ത തീവ്രവാദികളെന്നു മുദ്രകുത്തിയിരിക്കുന്നത്.

ഇന്നലെ പാർട്ടിപ്പത്രം ഒന്പതുപേരെ തീവ്രവാദികളെന്നാക്ഷേപിച്ച് പടം സഹിതമാണ് പ്രധാന വാർത്ത നൽകിയത്. തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേര, ബ്രദർ പീറ്റർ, ജാക്സൻ പൊള്ളയിൽ, കെ.വി. ബിജു, പ്രസാദ് സോമരാജൻ, സീറ്റ ദാസൻ, അഡ്വ. ജോൺ ജോസഫ്, എ.ജെ. വിജയൻ, ബെഞ്ചമിൻ ഫെർണാണ്ടസ് എന്നിവരെയാണ് ഇത്തരത്തിൽ ആ‍ക്ഷേപിച്ചിരിക്കുന്നത്. ഇന്‍റലിജൻസ് റിപ്പോർട്ട് എന്ന പേരിലാണ് തീർത്തും മനുഷ‍്യത്വരഹിതമായ ഈ സമീപനം.

ഇവരിൽ പലരുമൊത്ത് ഡൽഹിയിൽ കർഷകസമരം നടത്തിയവരാണ് സിപിഎം നേതാക്കൾ എന്ന വസ്തുതപോലും മറച്ചുവച്ചാണ് തീവ്രവാദി പരാമർശം. സിപിഎമ്മിന്‍റെ കർഷകസംഘടനയും അതിന്‍റെ നേതാവും മുൻഎംഎൽഎയുമായ പി. കൃഷ്ണപ്രസാദുമൊത്താണ് കെ.വി. ബിജുവും അഡ്വ. ജോൺ ജോസഫുമൊക്കെ ഡൽഹിയിൽ കർഷകസമരം നടത്തിയത്. അന്ന് ബിജുവും ജോൺ ജോസഫുമൊന്നും തീവ്രവാദിയല്ല. കർഷകസമരത്തിന്‍റെ ഭാഗമായി പഞ്ചാബിൽ അദാനിക്കും അംബാനിക്കുമെതിരേ സമരംചെയ്ത സിപിഎമ്മിന്‍റെ കർഷകസംഘടനയ്ക്ക് കേരളത്തിൽ അദാനിക്കെതിരേ സമരത്തിന് മുട്ടുവിറയ്ക്കുന്നു.

അദാനി നടത്തുന്നത് കടൽക്കൊള്ളയെന്ന് 2016ൽ ഭരണത്തിലേറുന്നതിന്‍റെ തലേന്നുവരെ പറഞ്ഞവർക്ക് ഇപ്പോൾ അദാനി രക്ഷകനാണ്. കേരളത്തെ അതിന്‍റെ കടബാധ‍്യതകളിൽനിന്നു മോചിപ്പിക്കാൻ വിഴിഞ്ഞം അദാനി പോർട്ടാണ് ഒറ്റമൂലി എന്നാണ് തുറമുഖ മന്ത്രിയുടെ കണ്ടെത്തൽ.

സമരത്തിന്‍റെ ആസൂത്രണത്തിനായി നടത്തുന്ന ചർച്ചകളും യോഗങ്ങളുമെല്ലാം ഗൂഢാലോചനയായാണ് ഇപ്പോൾ സിപിഎം വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ ഏതെങ്കിലും സിപിഎം നേതാവ് ഇത്തരം ഗൂഢാലോചനാക്കേസിൽ പെടാത്തവരാ‌യി ഉണ്ടാകുമോ.

വിദേശ പണം പറ്റി ദേശദ്രോഹം നടത്തുന്നവരായി വിഴിഞ്ഞം സമരക്കാരെ ചിത്രീകരിക്കുന്നവർ എന്തുകൊണ്ട് ഇവരെ നിയമത്തിനു മുന്നിൽകൊണ്ടുവന്ന് ജയിലിലടയ്ക്കുന്നില്ല.

ഭരണത്തിലേറിയ നാൾ മുതൽ ജനകീയസമരങ്ങളോടുള്ള ഇടതു സർക്കാരിന്‍റെ അസഹിഷ്ണുത വ‍്യക്തമാണ്. വിഴിഞ്ഞത്ത് അദാനിക്കുവേണ്ടിക്കൂടിയാകുമ്പോൾ അതിന് ഇരട്ടി ആവേശമാണ്.