ശ്രീറാം വെങ്കിട്ടരാമനെതിരേയുള്ള നരഹത്യാക്കുറ്റം ഒഴിവാക്കിയതിനു സ്റ്റേ

01:55 AM Nov 26, 2022 | Deepika.com
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ ചുമത്തിയ നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

തിരുവനന്തപുരം അഡി. സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റീസ് സിയാദുള്‍ റഹ്‌മാന്‍റെ ഉത്തരവ്. കേസിലെ തുടര്‍ നടപടികള്‍ രണ്ടാഴ്ചത്തേക്കാണു സിംഗിള്‍ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്. കേസിലെ എതിര്‍കക്ഷികളായ ശ്രീറാം വെങ്കിട്ടരാമന്‍, വഫ എന്നിവര്‍ക്കു നോട്ടീസ് അയയ്ക്കാനും കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശം നല്‍കി.

2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ ഒന്നോടെ തിരുവനന്തപുരത്ത് മ്യൂസിയം - വെള്ളയമ്പലം റോഡിലാണ് അപകടമുണ്ടായത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ചതാണ് അപകടത്തിനു കാരണമെന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നരഹത്യ, തെളിവു നശിപ്പിക്കല്‍, മദ്യപിച്ചു വാഹനം ഓടിക്കല്‍, അമിത വേഗത്തിലുള്ള ഡ്രൈവിംഗ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. ഇതു സംബന്ധിച്ച രേഖകള്‍ പരിഗണിക്കാതെ അഡി. സെഷന്‍സ് കോടതി ഒക്ടോബര്‍ 19 നു നരഹത്യ, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഒഴിവാക്കി.

കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍, വഫ എന്നിവര്‍ക്കെതിരേ കോടതി കുറ്റം ചുമത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പാണു കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ അഡി. സെഷന്‍സ് കോടതിയെ സമീപിച്ചത്.

രക്തപരിശോധനയില്‍ മദ്യത്തിന്‍റെ സാന്നിധ്യമുണ്ടെന്നു പറഞ്ഞിട്ടില്ലെന്നും മദ്യപിച്ചു വാഹനമോടിക്കല്‍, നരഹത്യാ കുറ്റങ്ങള്‍ ഇതിനാല്‍ നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാമിന്‍റെ വാദം. എന്നാല്‍, തെളിവു നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശ്രീറാം രക്തപരിശോധനയ്ക്കു തയാറായില്ലെന്നു തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കി സര്‍ക്കാര്‍ വാദിച്ചു.

ഇതു കണക്കിലെടുക്കാതെയാണു കോടതി കുറ്റങ്ങള്‍ ഒഴിവാക്കിയതെന്നും കേസിന്‍റെ ആദ്യഘട്ടത്തില്‍ത്തന്നെ ഇത്തരമൊരു നിഗമനത്തിലേക്കു കോടതിയെത്തിയത് ഉചിതമല്ലെന്നും അപ്പീലില്‍ വ്യക്തമാക്കിയിരുന്നു. ഈ വാദം പ്രാഥമികമായി അംഗീകരിച്ചാണു ഹൈക്കോടതിയുടെ തീരുമാനം.