തിരുവനന്തപുരം: ഭക്ഷണത്തിൽ രാസവസ്തുക്കൾ കലർത്തി തന്നെ വധിക്കാൻ ശ്രമിച്ചുവെന്ന സരിത എസ്. നായരുടെ പരാതിയിൽ മുൻ ഡ്രൈവർ വിനുകുമാറിനെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു.
വിനുകുമാറിനെ ഒന്നാം പ്രതിയാക്കിയും കണ്ടാലറിയാവുന്നവരെ രണ്ടാം പ്രതിയാക്കിയുമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. വധശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
2014 മുതൽ സരിതയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിനുകുമാർ മറ്റു ചിലരുമായി ചേർന്നു ഗൂഢാലോചന നടത്തി പലപ്പോഴായി നൽകിയ ഭക്ഷണത്തിൽ രാസവസ്തുക്കൾ കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ഒരിക്കൽ തനിക്കായി വാങ്ങിയ ജ്യൂസിൽ പൊതിയിൽ നിന്ന് വെള്ളപ്പൊടി ഇടുന്നത് കണ്ടതായും പരാതിയിൽ പറയുന്നു.
വധിക്കാൻ ശ്രമിച്ചുവെന്ന് സരിത എസ്. നായരുടെ പരാതി; മുൻഡ്രൈവർക്കെതിരേ കേസ്
01:55 AM Nov 26, 2022 | Deepika.com