കൊച്ചി: കെഎസ്ആര്‍ടിസി ബസുകളിലെ ടിക്കറ്റിന്മേലുള്ള സെസ് ചാര്‍ജ് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. യാത്രാനിരക്കില്‍ വര്‍ധന ഉണ്ടായിട്ടും ഓര്‍ഡിനറി സര്‍വീസുകളിലുള്‍പ്പെടെ 50 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകളിലെ സെസ് ചാര്‍ജ് പിന്‍വലിക്കാത്തത് അന്യായമാണെന്നാണു യാത്രക്കാരുടെ വാദം.
അപകട ഇന്‍ഷ്വറന്‍സിന് പുറമേ 2015ലാണ് കെഎസ്ആര്‍ടിസി യാത്രയ്ക്ക് സെസ് ഏര്‍പ്പെടുത്തിയത്. 15മുതല്‍ 24 വരെയുള്ള ടിക്കറ്റിന് ഒരു രൂപയും, 25 മുതല്‍ 49 വരെയുള്ള ടിക്കറ്റിനു രണ്ടു രൂപ, 50-74 മൂന്നു രൂപ, 75-99 നാലു രൂപ, 100നു മുകളില്‍ 10 രൂപ എന്നിങ്ങനെയാണ് സെസ് ഈടാക്കിയിരുന്നത്. 2020ല്‍ ഇതില്‍ 50 രൂപവരെയുള്ള ടിക്കറ്റിന്മേലുള്ള സെസ് എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ ഇതിനു മുകളിലുള്ള ടിക്കറ്റുകള്‍ക്ക് ഇപ്പോഴും സെസ് ഈടാക്കുന്നുണ്ട്.
ഒരേ ദൂരത്തിനു സ്വകാര്യ ബസിലും കെഎസ്ആര്‍ടിസിയിലും രണ്ടു നിരക്ക് ഈടാക്കുന്നതിനാല്‍ യാത്രക്കാര്‍ കൂടുതലും സ്വകാര്യബസുകളെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടെന്നു കെഎസ്ആര്‍ടിസി ജീവനക്കാരും പറയുന്നു. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ആര്‍ടിസി സെസ് ചാർജ് ഒഴിവാക്കി യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് അടുപ്പിക്കണമെന്ന നിലപാടാണ് ഒരുവിഭാഗം ജീവനക്കാര്‍ക്ക്.
നിലവില്‍ പെന്ഷന് സഹകരണവകുപ്പ് നല്കുന്ന സാഹചര്യത്തില്‍ അതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സംവിധാനം പിന്‍വലിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
കെഎസ്ആര്‍ടിസി യാത്ര; സെസ് ഒഴിവാക്കണമെന്ന ആവശ്യം ശക്തം
01:54 AM Nov 26, 2022 | Deepika.com