ചേതനയറ്റ് അവർ വീണ്ടും അതേ വഴിയിലൂടെ...

02:11 AM Oct 07, 2022 | Deepika.com
വടക്കഞ്ചേരി: കുട്ടികളുടെ മൃതദേഹം വഹിച്ച് നിരയായി ആംബുലൻസുകൾ അപകടസ്ഥലത്തുകൂടി കടന്നുപോയപ്പോൾ ആദരാഞ്ജലികളർപ്പിക്കാൻ പാതയോരത്തു നിന്നിരുന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

കുട്ടികളുടെ ചിത്രങ്ങൾ പതിച്ച് കറുത്ത കൊടിയുമായി ആംബുലൻസുകൾ വരിവരിയായി നീങ്ങുന്പോൾ, മണിക്കൂറുകൾക്കു മുന്പ് കൂട്ടുകാരൊത്തുള്ള വിനോദയാത്രയുടെ ആരവങ്ങൾ മുഴക്കിയ ബസ് ദുരന്തഭൂമിയിലെ തകർക്കപ്പെട്ടൊരു സ്തൂപമായി പാതയോരത്തു കിടക്കുന്നുണ്ടായിരുന്നു.

അപകടത്തിൽ മരിച്ച കുട്ടികളുടെയും അധ്യാപകൻ വിഷ്ണുവിന്‍റെയും മൃതദേഹം വഹിച്ചുള്ള ആംബുലൻസുകൾ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് അപകടസ്ഥലത്തുകൂടി കടന്നുപോയത്. മന്ത്രിമാരും എംഎൽഎമാരും മറ്റു ജനപ്രതിനിധികളും കളക്ടറും ഉദ്യോഗസ്ഥരുമെല്ലാം ആശുപത്രികളിലെത്തി പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കിയിരുന്നു. രാവിലെ എട്ടിനുതന്നെ പോസ്റ്റ്മോർട്ടം നടപടി തുടങ്ങി. എൽന ജോസിന്‍റെ മൃതദേഹമാണ് ആദ്യം പോസ്റ്റ്മോർട്ടം നടത്തി ആംബുലൻസിൽ കയറ്റി മുന്നിൽ നിർത്തിയത്.

പുഞ്ചിരിച്ചുള്ള എൽനയുടെ ഫോട്ടോ ആംബുലൻസിനു മുന്നിലെ ചില്ലിൽ പതിക്കുന്നതു കണ്ടുനിൽക്കാനാകാതെ പലരും മുഖം തിരിച്ചുനിന്നു.