കട്ടപ്പന: കെസിവൈഎം സംസ്ഥാന കലോത്സവം സമാപിച്ചു. നെയ്യാറ്റിൻകര രൂപതയ്ക്ക് കലാ കിരീടം. മാനന്തവാടി രൂപത രണ്ടാം സ്ഥാനത്ത്. ഇരിങ്ങാലക്കുട രൂപത മൂന്നാം സ്ഥാനം നേടി.
നാലു ദിവസമായി ഇടുക്കി രൂപതയുടെ ആതിഥേയത്തിൽ വെള്ളയാംകുടി സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന കലോത്സവത്തിന് കൊടിയിറങ്ങി. സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി വെള്ളയാംകുടിയിൽ നടന്ന ഉദ്ഘാടന പൊതുസമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.
പൊതുസമ്മേളനം കെസിബിസി യുവജന കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ആർ. ക്രിസ്തു ദാസ് ഉദ്ഘാടനം ചെയ്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയിൽ അധ്യക്ഷത വഹിച്ചു.
ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥി ആയിരുന്നു.കെസിവൈ എം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ആമുഖപ്രഭാഷണം നടത്തി.ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി.
സമാപന സമ്മേളനത്തിൽ ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ, ഇടുക്കി രൂപത പ്രസിഡന്റ് അലക്സ് തോമസ്, കെസിവൈഎം സംസ്ഥാന മുൻ പ്രസിഡന്റ് സിജോ ഇലന്തൂർ, വെള്ളയാംകുടി ഇടവക വികാരി ഫാ. തോമസ് മണിയാട്ട്, കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ, കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ , കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഡെലിൻ ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.
കെസിവൈഎം സംസ്ഥാന കലോത്സവം: നെയ്യാറ്റിൻകര രൂപതയ്ക്ക് കലാ കിരീടം
01:21 AM Oct 06, 2022 | Deepika.com