നെടുങ്കണ്ടം: നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി ഇടുക്കി രാമക്കല്‍മേട്ടില്‍ പ്രകടനം. കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ അഞ്ചു വര്‍ഷത്തേക്കു നിരോധിച്ചതിനു തൊട്ടുപിന്നാലെയാണ് ഏഴോളം പേര് പിഎഫ്ഐക്ക് അനുകൂലമായി പ്രകടനം നടത്തിയത്. ഇന്നലെ രാവിലെ ഒമ്പതോടെ പെട്ടെന്നെത്തിയ സംഘം പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ആര്‍എസ്എസിനെ തെരുവില്‍ നേരിടുമെന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രകടനം നടന്നത്. പ്രകടനം നടത്തിയവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നു സൂചനയുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടികള്‍ ഉപയോഗിക്കാതെ അനുകൂല മുദ്രാവാക്യം വിളികളുമായാണ് ഇവര്‍ പ്രകടനമായി എത്തിയത്.
അതിര്‍ത്തി പ്രദേശമായ ബാലന്പിള്ളസിറ്റിയും സമീപ മേഖലകളായ തൂക്കുപാലവും പുഷ്പക്കണ്ടവും പോപ്പുലര്‍ ഫ്രണ്ടിനു ജില്ലയില്‍ ഏറ്റവും ശക്തമായ വേരോട്ടമുള്ള പ്രദേശങ്ങളാണ്. മുമ്പു നിരവധി തവണ ഇവിടെ സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്. പ്രകടനം നടത്തിയവര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടോ എന്നതു സംബന്ധിച്ചു നെടുങ്കണ്ടം പോലീസും ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു.
പ്രകടനം നടത്തിയവര്‍ക്കെതിരേ കേസെടുത്തതായി നെടുങ്കണ്ടം സിഐ ബി.എസ്. ബിനു പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, പ്രകടനവുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നു പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഒരിടത്തും പ്രകടനങ്ങളോ പ്രതിഷേധ പരിപാടികളോ സംഘടിപ്പിച്ചിട്ടില്ലെന്നും നേതാക്കള്‍ അറിയിച്ചു.
പോപ്പുലർ ഫ്രണ്ടിന് അനുകൂലമായി ഇന്നലെയും പ്രകടനം; കേസെടുത്തു പോലീസ്
01:19 AM Sep 29, 2022 | Deepika.com