കൊച്ചി: കേരളത്തില്‍നിന്ന് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഏഴു ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്.
കരമന അഷ്റഫ് മൗലവി അടക്കം 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവരെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും എന്‍ഐഎ കോടതിയെ ധരിപ്പിച്ചു.
രാജ്യത്ത് ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്നും കേരളത്തിലെ പ്രമുഖരെ അടക്കം കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്നും എന്‍ഐഎ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കണമെങ്കില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു എന്‍ഐഎയുടെ ആവശ്യം.
പ്രതികളെ ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതിവളപ്പില്‍ വച്ച് ഇവര്‍ എന്‍ഐഎയ്ക്കും ആര്‍എസ്എസിനുമെതിരേ മുദ്രാവാക്യം വിളിച്ചു. കോടതിവളപ്പില്‍ മുദ്രാവാക്യം വിളിച്ചതിന് പ്രതികളെ കോടതി താക്കീത് ചെയ്തു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
01:22 AM Sep 25, 2022 | Deepika.com