കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിനിടെ തകർത്ത കെഎസ്ആർടിസി ബസുകളുടെ നഷ്ടപരിഹാരവും പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാച്ചെലവും ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും അക്രമികളിൽനിന്നും ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരമടക്കമുള്ള തുക എങ്ങനെ ഈടാക്കുമെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി സർക്കാരിനു നിർദേശം നൽകി.
ബസുകൾ തകർത്തതിനുള്ള നഷ്ടപരിഹാരത്തിനു പുറമേ ഇവ അറ്റകുറ്റപ്പണികൾ നടത്തി സർവീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകൾ മുടങ്ങിയതിന്റെ നഷ്ടവും ഇവരിൽ നിന്ന് ഈടാക്കണമെന്നു ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
ഹർത്താൽ അക്രമം : നഷ്ടം ഈടാക്കണമെന്ന് ഹൈക്കോടതി
01:22 AM Sep 25, 2022 | Deepika.com