തൊടുപുഴ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴുവർഷം തടവും 30,000 രൂപ പിഴയും.
മറയൂർ കീഴാന്തൂർ സ്വദേശി ഗോവിന്ദരാജി(25)നെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി. ജി. വർഗീസ് ശിക്ഷിച്ചത്. പീഡനത്തിന് ഏഴുവർഷവും 25,000 രൂപ പിഴയും ലൈംഗികാതിക്രമത്തിന് രണ്ടുവർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.
തടവ് ഏഴുവർഷം അനുഭവിച്ചാൽ മതി. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയിൽ നിന്ന് 50,000 രൂപ നൽകാനും കോടതി ഉത്തരവിട്ടു. 2015-ൽ മറയൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.
സ്കൂൾ വിദ്യാർഥിനിയായ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ് കോടതിയിൽ ഹാജരായി.
പതിമൂന്നുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഏഴുവർഷം തടവും 30,000 രൂപ പിഴയും
01:38 AM Aug 13, 2022 | Deepika.com