കോട്ടയം: പിണറായി സർക്കാരിലെ മന്ത്രിയെപ്പോലെയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രവർത്തനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
സംസ്ഥാനത്തെ അഴിമതികളെക്കുറിച്ചുള്ള അന്വേഷണങ്ങളെ പ്രതിപക്ഷത്തിന്റെ സഹായത്തോടെ അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നത്. തോമസ് ഐസക്കിനെതിരേ ഇഡി അന്വേഷണം വേണ്ടെന്നാണു പ്രതിപക്ഷ നേതാവിന്റെ നിലപാട്.
വി.ഡി. സതീശന്റെ പിണറായി അനുകൂല നിലപാടുതന്നെയാണോ കോണ്ഗ്രസിനുമുള്ളതെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കണം. പുറത്തുനിന്നു പണം വരുന്ന സംഭവങ്ങളിൽ അന്വേഷണം വരുന്പോൾ വി.ഡി. സതീശൻ വേവലാതിപ്പെടുകയാണ്.
മുസ്ലിം തീവ്രവാദികളുടെ ഭീഷണിക്കു മുന്പിൽ കീഴടങ്ങുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേത്.
ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് ശ്രീകൃഷ്ണനെക്കുറിച്ചു പറഞ്ഞ കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് എന്ത് തെറ്റാണു ചെയ്തത്്? ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
വി.ഡി. സതീശന്റെ പ്രവർത്തനം പിണറായി സർക്കാരിലെ മന്ത്രിയെപ്പോലെ: കെ.സുരേന്ദ്രൻ
01:38 AM Aug 13, 2022 | Deepika.com