തിരുവനന്തപുരം: മുൻ മന്ത്രി ആർ.സുന്ദരേശൻ നായർ (82) അന്തരിച്ചു. കുന്നുകുഴിയിലെ തന്പുരാൻമുക്കിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നായർ സർവീസ് സൊസൈറ്റിയിലൂടെയായിരുന്നു അദ്ദേഹം പൊതുരംഗത്തിറങ്ങിയത്.
എൻഎസ്എസിന്റെ രാഷ്ട്രീയ പാർട്ടിയായിരുന്ന എൻഡിപിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. എൻഡിപി സ്ഥാനാർഥിയായാണു സുന്ദരേശൻ നായർ നെയ്യാറ്റിൻകര മണ്ഡലത്തിൽ നിന്നും കേരള നിയമ സഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടത്.
1981-ൽ കെ.കരുണാകരൻ മന്ത്രി സഭയിൽ ആരോഗ്യ-ടൂറിസം മന്ത്രിയായി. പിഎസ്സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവകലാശാല സെനറ്റ് അംഗമായിരുന്നു. വിക്ടറി ട്യൂട്ടോറിയൽ കോളജിന്റെ സ്ഥാപകനുമാണ്.
ഭാര്യ: ബി.ലീലാകുമാരി (റിട്ട.അഡീഷണൽ സെക്രട്ടറി) മക്കൾ: പ്രീത (എൽഐസി) പ്രതിഭ (എംജി കോളജ് ), പ്രതീക് (ഹോങ്കോംഗ്). മരുമക്കൾ: അഡ്വ. എസ്. സുദീപ്, പി. ഗോപകുമാർ, ജി. ആർ.നിഷ.
മുൻ മന്ത്രി സുന്ദരേശൻ നായർ അന്തരിച്ചു
01:23 AM Aug 12, 2022 | Deepika.com