കൊച്ചി: കിഫ്ബിയുടെ മസാല ബോണ്ടുകളിലുള്ള പങ്ക് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇഡി തനിക്കു നല്കിയ സമന്‍സുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ജൂലൈ 17 നും ഓഗസ്റ്റ് മൂന്നിനും നല്കിയ സമന്‍സുകള്‍ക്കെതിരെയാണ് ഹര്‍ജി. കിഫ്ബിയെ തകര്‍ക്കാനുള്ള ഇഡിയുടെ ശ്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരായ കെ.കെ. ശൈലജ, ഐ.ബി. സതീഷ്, എം. മുകേഷ്, ഇ. ചന്ദ്രശേഖരന്, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരും ഹൈക്കോടതിയെ സമീപിച്ചു.
ജൂലൈ 19ന് ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു ആദ്യം സമന്‍സ് നല്‍കിയത്. ഹാജരാകാനാവില്ലെന്ന് വ്യക്തമാക്കി മറുപടി നല്കി.ഓഗസ്റ്റ് മൂന്നിന് വീണ്ടും സമന്‍സ് നല്കി. വിദേശനാണ്യ വിനിമയ നിയമപ്രകാരമുള്ള നടപടിയുടെ ഭാഗമായാണിതെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും താന്‍ ചെയ്ത കുറ്റമെന്താണെന്നോ കിഫ്ബിയോ താനോ ചെയ്ത നിയമലംഘനമെന്താണെന്നോ സമന്‍സുകളില്‍ പറയുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇഡിയുടെ സമന്‍സ് റദ്ദാക്കാൻ തോമസ് ഐസക് ഹര്‍ജി നല്കി
01:43 AM Aug 11, 2022 | Deepika.com