കൊച്ചി: സമുദായ പ്രശ്നങ്ങളിലും കാർഷിക വിഷയങ്ങളിലും ശക്തമായ ഇടപെടലുകൾ നടത്തി പ്രവർത്തിച്ച ബേബി പെരുമാലിൽ സമുദായ കർമശ്രേഷ്ഠനാണെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി സംഘടിപ്പിച്ച ബേബി പെരുമാലിൽ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങളിലും അതിജീവന പോരാട്ടങ്ങളിലും അദ്ദേഹം നിരന്തരം സമരരംഗത്തായിരുന്നു. വ്യക്തിപരമായ ലാഭനഷ്ടങ്ങൾ നോക്കാതെ പ്രവർത്തിച്ച അദ്ദേഹം പൊതുപ്രവർത്തകർക്ക് മാതൃകയാണെന്നും കർദിനാൾ പറഞ്ഞു. സീറോ മലബാർ സമുദായ കർമശ്രേഷ്ഠ അവാർഡ് മരണാനന്തര ബഹുമതിയായി ബേബി പെരുമാലിക്ക് മാർ ജോർജ് ആലഞ്ചേരി സമർപ്പിച്ചു.
സമുദായത്തിന്റെ വളർച്ചയ്ക്ക് ബേബി പെരുമാലിൽ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ബിഷപ് മാർ റെമിജിയുസ് ഇഞ്ചനാനിയിൽ പറഞ്ഞു. ബേബി പെരുമാലിലിന്റെ അപകടമരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ദീപിക ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ, ഡോ. മോഹൻ തോമസ്, ഡോ. കെ.എം. ഫ്രാൻസിസ്, ഫാ. ജിയോ കടവി, രാജീവ് കൊച്ചുപറമ്പിൽ, ബെന്നി മാത്യു, ഫാ. സബിൻ തൂമുള്ളിൽ, ഡോ. ചാക്കോ കാളാംപറമ്പിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.പി. സാജു, ഡോ. ജോസുകുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, ട്രീസ സെബാസ്റ്റ്യൻ, രഞ്ജിത് ജോസഫ് എന്നിവർ പ്രസംഗിച്ചു.
ബേബി പെരുമാലിൽ സമുദായ കർമശ്രേഷ്ഠൻ: മാർ ജോർജ് ആലഞ്ചേരി
12:52 AM Aug 11, 2022 | Deepika.com