കൊച്ചി: ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി ഇന്നലെ എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്തെത്തി.
മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിൽ അദ്ദേഹത്തെ സ്വീകരിച്ചു. സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാന സഭയിലെ മറ്റു രൂപതകളെല്ലാം നടപ്പാക്കിയപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപത മാത്രം വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം.
അതിരൂപതാ ആസ്ഥാനത്ത് രാവിലെ 9.45ന് എത്തിയ വത്തിക്കാന്‍ സ്ഥാനപതി മാര്‍ കരിയിലുമായി ഒന്നരമണിക്കൂറോളം ചർച്ച നടത്തി.
വത്തിക്കാന്‍ സ്ഥാനപതിക്ക് മാര്‍ കരിയില്‍ രാജിക്കത്ത് കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാൽ, സഭാനേതൃത്വം ഇ ക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 19ന് മാര്‍ കരിയിലിനെ വത്തിക്കാന്‍ സ്ഥാനപതി ഡല്‍ഹിക്കു വിളിപ്പിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലത്തെ സന്ദർശനം.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത്
01:29 AM Jul 27, 2022 | Deepika.com