മട്ടന്നൂരിനടുത്ത് വീടിനുള്ളിൽ സ്ഫോടനം; രണ്ടുപേർ മരിച്ചു

01:58 AM Jul 07, 2022 | Deepika.com
മട്ടന്നൂർ: മട്ടന്നൂരിനടുത്ത് ചാവശേരി കാശിമുക്കിൽ ആക്രി സാധനങ്ങൾ ശേഖരിച്ചു വിൽക്കുന്നവർ താമസിക്കുന്ന വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. ആസാം സ്വദേശികളായ ഫസൽ ഹഖ് (45), മകൻ ഷഹിദുൾ (22) എന്നിവരാണു മരിച്ചത്.

ഇന്നലെ വൈകുന്നേരം ആറോടെ പത്തൊമ്പതാം മൈൽ കാശിമുക്ക് നെല്യാട് ക്ഷേത്രത്തിനു സമീപത്തെ ഓടുമേഞ്ഞ ഇരുനിലവീടിനുള്ളിലാണ് സ്ഫോടനം നടന്നത്. ശബ്ദം കേട്ട് പരിസരവാസികൾ എത്തിയപ്പോഴാണ് വീടിന്‍റെ രണ്ടാംനിലയിൽ ഒരാളെ മരിച്ചനിലയിൽ കണ്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ വീടിന്‍റെ വരാന്തയിലും കാണ്ടു. ഇയാളെ ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

സ്ഫോടനത്തിൽ വീടിന്‍റെ മേൽക്കൂര തകർന്നിട്ടുണ്ട്. വീടുകളിൽനിന്നും മറ്റും ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ മാസങ്ങളായി ഈ വീട്ടിൽ താമസിച്ചുവരികയായിരുന്നു. നാലുപേരാണ് വീടു വാടകയ്ക്കെടുത്ത് താമസിച്ചുവരുന്നത്. സ്ഫോടനം നടക്കുമ്പോൾ രണ്ടുപേർ മാത്രമാണുണ്ടായിരുന്നത്.

മാലിന്യം ശേഖരിക്കുമ്പോൾ ലഭിച്ച സ്ഫോടകവസ്തു വീടിനുള്ളിൽ വച്ച് തുറന്നുനോക്കുമ്പോൾ പൊട്ടിത്തെറിച്ചതാണോ അല്ലെങ്കിൽ സ്ഫോടകവസ്തു കൈകാര്യം ചെയ്യുമ്പോൾ പൊട്ടിയതാണോയെന്നാണു പോലീസിന്‍റെ സംശയം.

സംഭവമറിഞ്ഞ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, മട്ടന്നൂർ സിഐ എം. കൃഷ്ണൻ, എസ്ഐ കെ.വി. ഉമേഷ് തുടങ്ങിയവർ സ്ഥലത്തെത്തി. പൊട്ടിയത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ബോംബ് സ്ക്വാഡിന്‍റെയും ഫോറൻസിക് വിഭാഗത്തിന്‍റെയും വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. സംഭവമറിഞ്ഞ് വൻ ജനക്കൂട്ടമാണ് വീട്ടുപരിസരത്ത് തടിച്ചുകൂടിയത്.