രാസവളം വില കുത്തനെ കൂട്ടി; പ്രതിസന്ധിയില്‍ കര്‍ഷകര്‍

12:45 AM Jul 07, 2022 | Deepika.com
റെനീഷ് മാത്യു

കണ്ണൂർ: രാസവളങ്ങളുടെ വില കുത്തനെ വർധിപ്പിച്ച് കന്പനികൾ. ഇതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. ഇറക്കുമതി കുറഞ്ഞതാണ് വിലവർധനയ്ക്കു കാരണമെന്നാണു കന്പനി അധികൃതർ പറയുന്നത്. പൊട്ടാഷിനു വില വർധിച്ചതോടെ മറ്റു വളങ്ങൾക്കും വില കൂടി. യൂറിയയുടെ വില വർധിച്ചില്ലെങ്കിലും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നതെന്നു വളം വ്യാപാരികൾ പറയുന്നു.

ഫാക്‌ടംഫോസിന് 50 കിലോ ചാക്കിന് 1140 രൂപയിൽനിന്ന് 1490 രൂപയായി. പൊട്ടാഷിനാണ് ഏറ്റവും കൂടുതൽ വില വർധിച്ചത്. 50 കിലോയുടെ ചാക്കിന് 1040 രൂപയിൽനിന്ന് 1700 രൂപയായാണു വർധിച്ചത്. റബർ, തെങ്ങ്, കവുങ്ങ് എന്നിവയ്ക്ക് ഇടേണ്ട 18:18 വളത്തിന് 940 രൂപയിൽനിന്ന് 1260 രൂപയായും 8:8:16ന് 860 രൂപയിൽനിന്ന് 1110 രൂപയായും 12:12:12ന് 765 രൂപയിൽനിന്ന് 1110 രൂപയായും വർധിച്ചു. എൻപികെ ചേർത്ത കൂട്ടുവളങ്ങൾക്കും വില വർധിച്ചതോടെ കർഷകർ അതത് വിളകൾക്ക് അനുസൃതമായി യൂറിയ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ വാങ്ങി പ്രത്യേകം കൂട്ടിക്കലർത്തിയാണ് ഉപയോഗിക്കുന്നത്.

നെല്ല്, തെങ്ങ്, കവുങ്ങ്, റബർ, കശുമാവ്, കപ്പ തുടങ്ങിയ കൃഷികൾക്ക് ഈ സമയത്താണ് വളം ചേർക്കേണ്ടത്. എന്നാൽ, വിലവർധന കാരണം വളമിടുന്നതു പലരും ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് വരുംവർഷങ്ങളിൽ കാർഷികമേഖലയെ സാരമായി ബാധിക്കും. ഫാക്‌ടംഫോസ്, പൊട്ടാഷ് എന്നിവയുടെ വിലവർധന നെൽക്കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ചതിച്ചത് യുദ്ധം

റഷ്യ-യുക്രൈയ്ൻ യുദ്ധം തുടരുന്നതും റഷ്യ രാസവളങ്ങളുടെ കയറ്റുമതി നിർത്തലാക്കിയതുമാണു വിലവർധനയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2021 ല്‍ യുക്രെയ്നിലെ ഒഡേസ തുറമുഖത്തുനിന്ന് 2.4 ദശലക്ഷം ടണ്‍ അമോണിയ ഇന്ത്യയിൽ എത്തിയതിൽ 0.15 ദശലക്ഷം ടണ്ണാണ് യുക്രെയ്‌നില്‍ ഉത്പാദിപ്പിച്ചത്. ബാക്കി റഷ്യയുടെ ഉത്പന്നമായിരുന്നു. അമോണിയ, യൂറിയ, പൊട്ടാഷ് തുടങ്ങിയ രാസവളങ്ങളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉത്പാദകരാജ്യമാണ് റഷ്യ.

അമോണിയയുടെ 23 ശതമാനവും യൂറിയയുടെ 14 ശതമാനവും പൊട്ടാഷിന്‍റെ 21 ശതമാനവും കയറ്റുമതി വിപണിവിഹിതം റഷ്യക്കാണ്. കരിങ്കടല്‍ മേഖല രാസവളങ്ങളുടെ പ്രധാന ഉത്പാദന- വിതരണ ഹബ്ബാണ്. യുദ്ധത്തെത്തുടർന്ന് പ്രധാനപ്പെട്ട ഉത്പന്നങ്ങളുടെ നീക്കം തടസപ്പെട്ടു. ഇതോടെ ഇന്ത്യയിലേക്കുള്ള രാസവളങ്ങളുടെ ഇറക്കുമതി കുറഞ്ഞതും വിലവർധനയ്ക്കു കാരണമായി പറയുന്നു.