കൊച്ചി: ഭരണഘടനയ്ക്കോ ദേശീയപതാക ഉള്‍പ്പെടെയുള്ള ദേശീയ ചിഹ്നങ്ങള്‍ക്കോ എതിരെ പൊതുപരിപാടികളില്‍ ഏതെങ്കിലും തരത്തില്‍ ആക്ഷേപം ഉന്നയിക്കുന്നത് 1971 ലെ ദ് പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരം മൂന്നു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണെന്നു നിയമവിദഗ്ധര്‍.
എംഎല്‍എ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് സജി ചെറിയാന് അധികാരമേറ്റെടുത്തത്. ഈ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രിക്ക് നിയമപരമായി തുടരാനാവില്ലെന്നും നിയമവിദഗ്ധര്‍ പറയുന്നു.
ഭരണഘടനിലെ ഏതെങ്കിലും ഒരു കാര്യത്തിനെതിരായ വിമര്‍ശനമല്ല സജി ചെറിയാൻ ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയായ അദ്ദേഹം പൊതുസമൂഹത്തിന് മുമ്പില്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്.
ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്ത ഒരാള്‍ എന്തടിസ്ഥാനത്തിലാണ് മന്ത്രി പദവിയില്‍ തുടരുന്നതെന്ന് വ്യക്തമാക്കണമെന്ന കോ വാറണ്ട് ഓഫ് ഹര്‍ജി നല്‍കാനാകുമെന്ന് ലോയേഴ്സ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
മൂന്നുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റം
01:23 AM Jul 06, 2022 | Deepika.com