തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിൽ അഴിമതി നടത്തിയെന്നാരോപിച്ച കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ തുടർനടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് സമർപ്പിച്ച അപേക്ഷ തള്ളി.
ബ്രൂവറിക്കു ലൈസൻസ് നൽകിയ സമയത്തുള്ള സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെടണമെന്നു രമേശ് ചെന്നിത്തല സമർപ്പിച്ച അപേക്ഷ കോടതി അനുവദിച്ചു.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേതാണു വിധി. സമാനമായ ഹർജി ഹൈക്കോടതി തള്ളുകയും സുപ്രീംകോടതി ഭേദഗതി അനുസരിച്ചുള്ള അനുമതി സർക്കാറും നിഷേധിച്ച കേസിൽ ഒരു തരത്തിലുള്ള നിയമസാധുതയും കേസി ന് ഇല്ലെന്നായിരുന്നു വിജിലൻസ് കോടതിയിൽ സ്വീകരിച്ചിരുന്ന നിലപാട്.
കഴിഞ്ഞ തവണ രമേശ് ചെന്നിത്തലയുടെ മൊഴിയെടുത്ത ശേഷം മുൻ മന്ത്രിമാരെ സാക്ഷികളായി വിസ്തരിക്കാൻവേണ്ടി സമൻസ് നൽകിയിരുന്നു. ഇവരുടെ സാക്ഷി വിസ്താരം 17നു നടക്കും.
ബ്രൂവറി അഴിമതിക്കേസ് അവസാനിപ്പിക്കണമെന്ന വിജിലൻസ് ഹർജി തള്ളി
01:14 AM Jul 01, 2022 | Deepika.com