പ്രവാസിയുടെ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍

12:14 AM Jun 30, 2022 | Deepika.com
കാസർഗോഡ്: പ്രവാസിയായ കുമ്പള മുഗുവിലെ അബൂബക്കര്‍ സിദ്ദിഖി (32) നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു രണ്ടു പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവർ സ്വദേശികളായ അബ്ദുൾ അസീസ് (36), അബ്ദുള്‍ റഹീം (41) എന്നിവരാണ് അറസ്റ്റിലായത്. ഗോവയിൽനിന്നു പിടികൂടിയ പ്രതികളെ ഇന്നലെ രാത്രിയോടെയാണ് കാസർഗോട്ടെത്തിച്ചത്.

മഞ്ചേശ്വരം സ്വദേശികളായ നാലു ബിസിനസുകാരാണ് ദുബായിലുള്ള അബൂബക്കർ സിദ്ദിഖിനെ 50 ലക്ഷം രൂപ വിലമതിക്കുന്ന യുഎഇ ദിർഹം ഏൽപ്പിച്ചത്. ഇതിൽ നാലു ലക്ഷം മുടക്കിയ അബ്ദുൾ അസീസിനെയാണ് ഇന്നലെ പിടികൂടിയത്. സിദ്ദിഖിനെ കൊലപ്പെടുത്തി ആശുപത്രിയിലെത്തിച്ചു കടന്ന കാറിൽ ഇയാളുണ്ടായിരുന്നു.

പ്രതികൾക്കു രക്ഷപ്പെടാന്‍ കൂട്ടുനിന്നയാളാണ് അബ്ദുള്‍ റഹീം. ക്വട്ടേഷൻ കൊടുത്ത നാലു പേരും പൈവെളിഗെയിലെ 11 അംഗ ഗുണ്ടാസംഘവുമുൾപ്പെടെ മൊത്തം 15 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. പൈവളിഗെയിലെ ഗുണ്ടാസംഘം കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. ക്വട്ടേഷൻ കൊടുത്ത മറ്റു മൂന്നുപേരും ഗോവയിലുണ്ടായിരുന്നതായും പോലീസെത്തുന്ന വിവരമറിഞ്ഞ് ഇവിടെനിന്നു കടന്നുകളഞ്ഞതാണെന്നും പോലീസ് അറിയിച്ചു.

കേരളം കൂടാതെ കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലും നിരവധി ബിസിനസ് സ്ഥാപനങ്ങളുള്ളവരാണു പ്രതികൾ. മൂന്നുപേരെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.