തൃശൂർ: വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിൽ നഷ്ടപ്പെട്ട പണം എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു. ബംഗാളിലെ ബർദ്ധമാൻ ജില്ലയിൽനിന്നുള്ള സഹോദരൻമാരായ ഷെയ്ക്ക് ഇബ്രാഹിം (44), ഷെയ്ക്ക് അഡ്രാബുൾ (30) എന്നിവരാണു മരിച്ചത്. തിരൂരിലെ വാടകവീട്ടിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. ഇവരുടെ കൈയിൽനിന്നു നഷ്ടപ്പെട്ട 13,000 രൂപ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണു സംഭവം.
പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്നു ഫയർഫോഴ്സ് എത്തുന്പോൾ ഇരുവരും സെപ്റ്റിക് ടാങ്കിൽ ചലനമറ്റു കിടക്കുകയായിരുന്നു. പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സെപ്റ്റിക് ടാങ്കിൽ വീണ് സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു
02:57 AM Jun 28, 2022 | Deepika.com