തിരുവനന്തപുരം: പൊതുമരാമത്ത് റോഡ് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ തൊഴിലാളിയെ വനം ഓഫീസിൽ പൂട്ടിയിട്ടെന്ന പരാതിയിൽ വനം വകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ. മുള്ളരിങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.അജയ് ഘോഷ്, ബീറ്റ് ഓഫീസർ കെ.എ.ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പൈങ്ങോട്ടൂർ മുള്ളരിക്കാട് പൊതുമരാമത്ത് റോഡ് നിർമാണത്തിനിടെ തർക്കങ്ങളുണ്ടായിരുന്നു. നിർമാണ സാധനങ്ങൾ പിടിച്ചെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ തൊഴിലാളിയെ ഓഫീസിൽ പൂട്ടിയിട്ടു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മുള്ളരിങ്ങാട് റേഞ്ചിൽപ്പെട്ട ചാത്തമറ്റം- ഒറ്റക്കണ്ടം റോഡിന്റെ അറ്റകുറ്റപ്പണികൾക്കിടെ തേക്ക് തോട്ടങ്ങളിൽ മൂന്നിടത്ത് അടിക്കാട് തെളിച്ച മണ്ണ് നിരപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ജെസിബി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ നാട്ടുകാർ മോചിപ്പിച്ചിരുന്നു.
റോഡുപണി തടസപ്പെടുത്തുകയും നിസാരമായി തീർക്കേണ്ട പ്രശ്നങ്ങൾ ഗുരുതരമാക്കിയെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
റോഡുപണിക്കിടെ തർക്കം: തൊഴിലാളിയെ പൂട്ടിയിട്ട വനം ജീവനക്കാർക്ക് സസ്പെൻഷൻ
12:54 AM Jun 20, 2022 | Deepika.com