ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെകൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ 24 പേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
റാലിയുടെ വീഡിയോ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന കുറ്റം ചുമത്തിയാണ് സംസ്ഥാനത്തിന്റെ വിവി ധ ഭാഗങ്ങളിൽനിന്ന് ഇവരെ പിടികൂടിയത്.
കുട്ടി വിളിച്ച മുദ്രാവാക്യം ഇവർ ഏറ്റുചൊല്ലിയിട്ടുണ്ടോ എന്ന് ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തുമെന്ന് പോലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി.എ. നവാസ്, കുട്ടിയെ ചുമലിൽ ഇരുത്തിയിരുന്ന അൻസാർ എന്നിവരെ 31 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഒളിവിൽപോയ കുട്ടിയെയും കുടുംബത്തെയും, കേസിലെ രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബിനെയും ഇനിയും കണ്ടെത്താനായിട്ടില്ല.
വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്: 18 പേർകൂടി അറസ്റ്റിൽ
01:12 AM May 28, 2022 | Deepika.com