മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു

02:18 AM May 25, 2022 | Deepika.com
അയർക്കുന്നം: മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു. പാദുവ താന്നിക്കപ്പടിയിൽ ശാന്ത (രാജമ്മ, 65)യാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ രാജശ്രീ (40) യെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് അയർക്കുന്നം പാദുവായിലാണ് സംഭവം. മാനസിക നൂനത പ്രകടിപ്പിച്ചിരുന്ന മകൾ അക്രമാസക്തയായി അമ്മയെ വെട്ടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. വർഷങ്ങളായി മകൾ രാജശ്രീ ചികിത്സയിലായിരുന്നു.

വീട്ടിൽനിന്ന് ഒച്ചയും ബഹളവും കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാജമ്മയെ കണ്ടത്. വാക്കത്തിയുമായി വീട്ടിനുള്ളിൽ നിൽക്കുന്ന രാജശ്രീയെയും നാട്ടുകാർ കണ്ടു. തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

പോലീസെത്തി ആംബുലൻസിൽ രാജമ്മയെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവമറിഞ്ഞു കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ, അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. മധു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

രാജശ്രീയെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു. രാജമ്മയുടെ മറ്റു മക്കൾ ജോലിക്കു പോയപ്പോഴായിരുന്നു അക്രമമുണ്ടായത്. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മറ്റു മക്കൾ: രാജേന്ദ്രപ്രസാദ്, ഉണ്ണികൃഷ്ണൻ, പുഷ്പ. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ.