കൊച്ചി: തൃക്കാക്കരയില്‍ സിപിഎം പ്രത്യയശാസ്ത്രം പോലും പണയം വച്ചിരിക്കുകയാണെന്ന് കെ. മുരളീധരന് എംപി. മന്ത്രിമാര്‍ ജാതിതിരിച്ച് വോട്ട് ചോദിക്കുന്നത് കേരളത്തില്‍ ആദ്യമാണ്. ഭ്രാന്തു പിടിച്ച പോലെയാണ് പല എല്‍ഡിഎഫ് നേതാക്കളുടെയും പെരുമാറ്റം.
കാലാകാലങ്ങളില്‍ സഭയെ അധിക്ഷേപിച്ചവര്‍ സഭയെ എങ്ങനെ ബഹുമാനിക്കണം എന്ന് യുഡിഎഫിനെ പഠിപ്പിക്കേണ്ട. എല്ലാ സഭാ വിശ്വാസികളോടും സൗഹൃദം കാത്തുസൂക്ഷിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. വികസനം ചര്‍ച്ച ചെയ്യരുതെന്ന ഗൂഢലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. വികസനം ചര്‍ച്ച ചെയ്താല്‍ സിപിഎമ്മിന്റെ പൊള്ളത്തരം പുറത്തുവരും.
മണ്ഡലത്തില്‍ വികസനം ചര്‍ച്ച ചെയ്യാൻ യുഡിഎഫ് തയാറായിരുന്നു. എന്നാല്‍ വികസനം ചര്‍ച്ച ചെയ്യുന്നതില്‍നിന്നു സിപിഎം ഒഴിഞ്ഞുമാറി. സര്‍ക്കാരിനെ 31ന് ജനം തൃക്കാക്കരയില്‍ ജനകീയ കോടതിയില്‍ വിചാരണ ചെയ്യുമെന്നും മുരളീധരന് പറഞ്ഞു.
തൃക്കാക്കരയില്‍ പ്രത്യയശാസ്ത്രവും സിപിഎം പണയംവച്ചു: കെ. മുരളീധരന്
02:18 AM May 25, 2022 | Deepika.com