കൊച്ചി: പെട്രോൾ നികുതിയിൽ കേന്ദ്ര സർക്കാർ വരുത്തിയ കുറവ് പൂർണമായും വിലയിൽ പ്രതിഫലിക്കാത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയതുമൂലമെന്ന് സൂചന. ഇതുസംബന്ധിച്ച് കൃത്യമായ വിവരം നൽകാൻ എണ്ണക്കമ്പനികള്‍ തയാറായിട്ടുമില്ല. കേരളത്തില്‍ പെട്രോള്‍ വില 10.41 രൂപ കുറയേണ്ടതാണെങ്കിലും 9.48 രൂപ മാത്രമാണു കുറഞ്ഞത്. ഇതുവഴി ഉപഭോക്താക്കള്‍ക്കു ലഭിക്കേണ്ട 93 പൈസയുടെ കുറവ് നഷ്ടമായി.
നികുതി കുറച്ചതുമൂലമുണ്ടായ വിലക്കുറവു നടപ്പില്‍ വന്ന അന്നുതന്നെ പെട്രോളിയം കമ്പനികള്‍ പെട്രോളിനു 79 പൈസയും ഡീസലിനു രണ്ടുപൈസയും വര്‍ധിപ്പിച്ചതായാണ് സൂചന. കുറച്ച നികുതി കണക്കിലെടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കു ലഭിക്കേണ്ടിയിരുന്ന വിലക്കുറവ് കമ്പനികൾവില വര്‍ധിപ്പിച്ചതിലൂടെ ലഭിക്കാതെ പോയെന്ന് ഡീലര്‍മാരും സമ്മതിക്കുന്നുണ്ട്.
ഇരുട്ടടി എണ്ണക്കമ്പനികളുടേത്
04:52 AM May 24, 2022 | Deepika.com