തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ തിരിച്ചറിയൽ കാർഡ് പരിശോധന കർശനമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേസമയം ഒരാളെ മാത്രമേ അനുവദിക്കൂ.
ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ മറ്റൊരാൾക്കുകൂടി പാസ് അനുവദിക്കുകയുള്ളൂ. ജീവനക്കാരും മെഡിക്കൽ, നഴ്സിംഗ് വിദ്യാർഥികളും നിർബന്ധമായും തിരിച്ചറിയൽ കാർഡ് ധരിച്ചിരിക്കണം. സുരക്ഷാ ജീവനക്കാർ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം.
ഉത്തരവാദപ്പെട്ടവർ ഇതു നിർബന്ധമായും നടപ്പിലാക്കണമെന്ന് മന്ത്രി നിർദേശം നൽകി. പൊതുജനങ്ങളും ജീവനക്കാരും ഇതുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്.
മെഡിക്കൽ കോളജുകളിൽ തിരിച്ചറിയൽ കാർഡ് പരിശോധന കർശനമാക്കുന്നു
04:24 AM May 24, 2022 | Deepika.com