തിരുവനന്തപുരം: സിവിൽ സർവീസിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ ഇടപെടലുകൾ പല മേഖലകളിലും നടക്കുന്നുണ്ടെന്നു റവന്യു മന്ത്രി കെ. രാജൻ . കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മൂലധന ശക്തികൾക്കായുള്ള ‘ഭരണകൂടനയം മാറ്റവും സിവിൽ സർവീസിന്റെ ഭാവിയും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു മന്ത്രി.
ആധുനിക സാങ്കേതികവിദ്യയും സങ്കേതങ്ങളും ഉപയോഗിക്കുന്പോഴും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുന്നില്ല. പകരം കൂടുതൽ ജീവനക്കാർക്കായി കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നാലു വർഷത്തിനകം സംസ്ഥാനത്തു റീസർവേ പൂർത്തീകരിക്കാനാണ് ശ്രമമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സർക്കാർ ജീവനക്കാരുടെ പണം സ്വകാര്യ കന്പനികളെ ഏൽപിക്കാനുള്ള നയത്തിൽ നിന്നു സംസ്ഥാന സർക്കാർ പിന്തിരിയണമെന്നും സ്റ്റാറ്റ്യുട്ടറി പെൻഷൻ പുന: സ്ഥാപിക്കണമെന്നും സെമിനാറിൽ പ്രസംഗിച്ച മുൻമന്ത്രിയും സിപിഐ നേതാവുമായ സി. ദിവാകരൻ ആവശ്യപ്പെട്ടു.
സിവിൽ സർവീസിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ നീക്കം: മന്ത്രി രാജൻ
01:01 AM May 23, 2022 | Deepika.com