കൊച്ചി: വികസനവിരുദ്ധരെന്ന തങ്ങളുടെ മുഖമുദ്ര മാറ്റിയെടുക്കാനും സ്ഥലമേറ്റെടുത്ത് കമ്മീഷന് തട്ടാനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഒരിക്കലും നടപ്പാക്കാനാവില്ലെന്ന് ബോധ്യമുള്ള കെ-റെയിലുമായി സിപിഎമ്മും പിണറായിയും നടക്കുന്നതെന്ന് രമേശ് ചെന്നിത്തല എംഎല്‍എ.
ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ആറുവര്ഷംകൊണ്ടുണ്ടായ കടബാധ്യത 3.71 ലക്ഷം കോടി രൂപയാണ്. കടമെടുത്തു മുടിഞ്ഞ ശ്രീലങ്കയേക്കാള്‍ ദുരിതത്തിലേക്ക് കേരളം കൂപ്പുകുത്തും.
തൃക്കാക്കരയില്‍ വര്‍ഗീയ പ്രചാരണത്തിനാണ് സിപിഎം മുന്‍തൂക്കം നല്‍കുന്നത്. മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും ജാതിയും മതവും തിരിച്ചാണ് വോട്ടര്‍മാരെ കാണുന്നതുപോലും.
പാലാരിവട്ടം പാലം തകർന്നപ്പോൾ മന്ത്രിക്കെതിരേ കേസെടുത്തവർ കോഴിക്കോട് കുളിമാട് പാലം തകര്‍ന്നപ്പോൾ മൗനം പാലിക്കുന്നു. പൊതുമരാമത്ത് മന്ത്രിയായ മരുമകനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി മടിക്കുകയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിപിഎമ്മിന്റേത് വികസനവിരുദ്ധരെന്ന മുഖമുദ്ര മാറ്റിയെടുക്കാനുള്ള തന്ത്രം: രമേശ് ചെന്നിത്തല
01:00 AM May 21, 2022 | Deepika.com